Sunday, November 23, 2008

ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യ ഒരു സെക്കുലര്‍ രഷ്ട്രമാണോ

[ഇന്നു ജീവിച്ചിരിക്കുന്ന പലരും ജനിക്കുന്നതിനു മുന്‍പേ രൂപം കൊടുത്തു വകുപ്പുകളാക്കപ്പെട്ടതാണ്‍് ഇന്ത്യന്‍ ഭരണഘടന. രാജ്യത്തിന്റെ പരമോന്നത അധികാരവും, സമത്വവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്ന ഈ ഘടനയുടെ ഊടും പാവും പരിപാവനതയും ജനാധിപത്യധര്‍മ്മവും ആണെന്നു നമ്മള്‍ വിശസിക്കുന്നു, അവകാശപ്പെടുന്നു. ആറു ദശകത്തിനു ശേഷം ഈ ഭരണഘടന വ്യവസ്ഥകള്‍ കാലഹരണപ്പെട്ടുവോ എന്നന്വേഷിക്കുന്നതോടൊപ്പം, ആറു ദശകത്തിനു മുന്‍പ് തല്പരകഷികള്‍ നിര്‍ണ്ണായക വകുപ്പുകളില്‍ ‘ലേലം വിളിച്ചുറപ്പിച്ചെന്നു’ വിശേഷിക്കപ്പെടുന്ന ഈ ഭരണഘടയുടെ യഥാര്‍ഥ ഊടും പാവും തേടിയുള്ള ഒരു സെക്കുലര്‍ അന്വേഷണം‍.....)

അന്വേഷണം 1. ഇന്ത്യയുടെ സെക്കുലറിസം

1.1 ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമാണോ

ഐസ് ബ്രേക്കര്‍

ചോദ്യം ഒന്ന്: (മള്‍ട്ടിപ്പിള്‍ ചോയിസ്)
ഇന്ത്യ ഒരു സെക്കുലര്‍ രാജ്യമാണ്‍് എന്നുപറഞ്ഞാല്‍‍ നിങ്ങള്‍ മനസിലാക്കുന്നതെന്താണ്‍് (1. മതങ്ങള്‍ എല്ലാം തുല്യമാണ്‍് 2. മത സഹിഷ്ണുതയാണ്‍് 3. നിരീശ്വരവാദമാണ്‍് 4. മത നിരാസമാണ്‍് 5. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ്)
ചോദ്യം രണ്ട്: പൂരിപ്പിക്കുക.
നിങ്ങള്‍ ഒരു സെക്കുലരിസ്റ്റാണോ? എങ്കില്‍ എന്തു കോണ്ട്.............
{ഉത്തരങ്ങള്‍ ഒക്കെ മാന്‍സില്‍ കരുതി വക്കുക. എവീടെയെങ്കിലും എഴുതിവച്ചാലും കുഴപ്പമില്ല. കോപ്പിയടിക്കരുതെന്നു മാത്രം}

ഇനി കാര്യത്തിലേക്കു കടക്കട്ടെ.

മതത്തെക്കുറിച്ചുള്ള പരാമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ എടുത്തുയര്‍ത്തപ്പെടുന്ന ഒരാശയമാണല്ലോ ഇന്‍ഡ്യന്‍ ഭരണഘടനയുടെ മതേതരത്വം അഥവാ സെക്കുലറിസം.

എന്നാല്‍ ഈ മതേതരത്വം അല്ലെങ്കില്‍ secularism എന്നുപറഞ്ഞാല്‍ അതിന്റെ ഭരണഘടനാപരമായ ആശയം, അര്‍ത്ഥം അല്ലെങ്കില്‍ അടിസ്ഥാനം എന്താണ്?

അന്വേഷിച്ചു ചെന്നപ്പോള്‍‍ എനിക്കു മനസിലാക്കാന്‍ കഴിഞ്ഞകാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

1950 ജനുവരി 26ന് അംഗീക്കപ്പെട്ട ഇന്‍ഡ്യന്‍ ഭരണഘടനയില്‍ സെക്കുലറിസം എന്ന വാക്ക് ആകസ്മികമായി ഉപയോഗിച്ചിരുന്നതല്ലാതെ ഒരു ഭരണഘനാ ആശയമായി ഉള്‍ക്കൊള്ളിച്ചിരുന്നില്ല്ല. കോണ്‍സ്റ്റിറ്റൂഷനായതിനു ശേഷവും‍ സെക്കുലറിസം എന്ന ഭരണഘടന ആശയം ഇന്ത്യന്‍ ജനങ്ങള്‍ ഒരു പൊതുചര്‍ച്ചയിലൂടെ മനസിലാക്കിയിട്ടില്ല.

ഒരു റിപ്പബ്ലിക്കായി 26 വര്‍ഷങ്ങള്‍ക്കു ശേഷം 1976 ലാണ്‍് നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ സെക്കുലറിസം ആദ്യമായി ഇന്ത്യന്‍ ഭരണഘടയില്‍ ഉള്‍പ്പടുത്തിയത്.

enacted as THE CONSTITUTION (Forty-second Amendment) Act, 1976.

3. It is, therefore, proposed to amend the Constitution to spell out
expressly the high ideals of socialism, secularism and the integrity
of the nation, to make the directive principles more comprehensive and
give them precedence over those fundamental rights which have been
allowed to be relied upon to frustrate socio-economic reforms for
implementing the directive principles. It is also proposed to specify
the fundamental duties of the citizens and make special provisions for
dealing with anti-national activities, whether by individuals or
associations.

ഇതിനെ ഒന്നു പരിഭാഷപ്പെടുത്തി താഴെ എഴുതിയിരിക്കുന്നു.

നാല്‍പ്പത്തി രണ്ടാം ഭരണഘടന ഘടന ഭേദഗതി 1976

ഉന്നത ആശയങ്ങളായ സോഷ്യലിസവും സെക്കുലറിസവും അതുപോലെ രാഷ്ട്രത്തിന്റെ ആര്‍ജ്ജവവും വെളിപ്പെടുത്തുന്നതിനും, നിര്‍ദ്ദേശകതത്വങ്ങള്‍ക്കു കൂടുതല്‍ ഗ്രാഹ്യതയുളവാക്കുന്നതിനും അവയ്ക്ക് , അന്നു വരെ സാമൂഹ്യ-സാമ്പത്തിക പരിഷക്കാരങ്ങളെ നിരാശപ്പെടുത്തുന്ന വിധത്തില്‍ ആശ്രയിക്കേണ്ടിയിരുന്ന മൌലികാവകാശങ്ങളെ അപേക്ഷിച്ച് കൂടുതല്‍‍ പ്രാധാന്യം നല്‍കുന്നതിലേക്കുമായി ഉദ്ദേശിച്ച് ഭരണഘടനയുടെ നാല്‍പ്പത്തി രണ്ടാം ഭേദഗതി പരിഗണക്കായി ഇതിനാല്‍ സമര്‍പ്പിക്കുന്നു.

എന്നാല്‍ അവിടെയും സെക്കുലറിസം ഒരു ഉന്നത ആദര്‍ശമാണ്‍് എന്നു പറയുന്നതല്ലാതെ അതിന്റെ അര്‍ഥമോ ആശയമോ നിര്‍വചിക്കയോ വ്യക്തമാക്കയോ ചെയ്തിട്ടില്ല.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിലെ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷമുള്ളണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ സെക്കുലറിസത്തിന്റെ ആശയത്തെ ഇന്ത്യക്കു പരിചിതമല്ലാത്ത ഒരു വൈദേശീയ ആധുനിക ആശയം എന്നല്ലാതെ ആരും വിലയിരുത്തിയുമില്ല്ല.

1976 കഴിഞ്ഞ് 2008ലും സെക്കുലറിസം എന്നാല്‍ എന്ത് എന്നു ചോദിച്ചാല്‍, മതേതരത്വം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും എനിക്കറിഞ്ഞുകൂടായിരുന്നു. ഇനി മതേതരത്വം എന്താണ്‍് എന്നു ചോദിച്ചാല്‍ എല്ലാ മതങ്ങളും തുല്ല്യം അഥവാ മതങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല എന്നും പറഞ്ഞിരുന്നു.

എന്നാല്‍ മതങ്ങള്‍‍ തമ്മില്‍ വ്യത്യാസമില്ല എന്നു പറഞ്ഞാല്‍, എന്താണ്‍്? മതത്തിന്റെ പേരില്‍ പതിയിരുന്നോ ‍ പരസ്യമായോ പരസ്പരം വെട്ടിക്കൊല്ലുന്നതില്‍‍ കല കണ്ടെത്തുന്നവരും, ന്യൂനപക്ഷമെന്നു പറയുമ്പോഴും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ഭൂരി പക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളും സ്വന്തമായുള്ളവരും, പള്ളിയും അമ്പലങ്ങളും പൊളിച്ച് രാഷ്ട്രീയ ചതുരംഗം കളിച്ച് ഭരണക്കസേര കൈയ്യേറുന്നവരും, ഇതൊക്കെ നോക്കി നിന്ന് ഇശ്ചാഭംഗരാകുന്നവരും പരസ്പരം മതത്തിന്റെ പേരില്‍ തുല്യരാണെന്നോ?

ശരിയാണ്‍് രാഷ്ട്ര്രിയ നേതാക്കളും മത നേതാക്കളും, ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളും ഘോരഘോരം സെക്കുലറിസം= മതേതരത്വം എന്നു ധാരാളം വാക്യത്തില്‍ പ്രയോഗിക്കുച്ചുകേട്ടിട്ടുണ്ട് . പക്ഷെ അവയുടെ അര്‍ത്ഥം എവിടെയും വ്യക്തമാക്കിയതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും മതത്തിന്റെ പേരില്‍ എന്തു വര്‍ത്തമാനമുണ്ടായാലും ‘ഞാനൊരൊന്നാം തരം സെക്കുലറിസ്റ്റാണ്‍്’ എന്നു ഭൂരിപക്ഷം മലയാളികള്‍ പറയുകയും ചെയ്യും.

ഇങ്ങനെയൊരു ചിന്താക്കുഴപ്പത്തില്‍ നിന്നു കോണ്ടാണ്‍് ഞാന്‍ ചില ചോദ്യങ്ങളൊക്കെ നേരത്തേ ചോദിച്ചത്, നിങ്ങള്‍ക്കും എന്നെപ്പോലെ സംശയങ്ങള്‍ ഉണ്ടോ എന്നറിയാന്‍. എന്നാല്‍ അവയുടെ ഉത്തരങ്ങളെല്ലാം കൃത്യമായി അറിയാമെങ്കില്‍ തുടര്‍ന്നു വായിക്കണമെന്നില്ല.

അറിയാത്തവര്‍ക്കായി

സെക്കുലറിസം എന്നാല്‍ എന്ത് അതിന്റെ ചരിത്ര നാള്‍വഴികള്‍ എന്തൊക്കെ?

ജസ്റ്റീസ് ആര്‍. എ. ജഹാഗിര്‍ദാറിന്റെ അഭിപ്രായത്തില്‍, സെക്കുലറിസം എന്ന ആശയം ആദ്യമായി രൂപപ്പെട്ടത് യൂറോപ്യന്‍ റെണെയ്സന്‍സിന്റെ ഭാഗമായിട്ടാണ്‍്. അതായത് മനുഷ്യജീവിതത്തിന്റെ ഈ ലോകവ്യാപരങ്ങളെ, ദൈവാ‍രാധനക്കു വേണ്ടി തിരസക്കരിച്ചിരുന്ന മദ്ധ്യകാലഘട്ടത്തിലെ മത പ്രവണതകള്‍ക്കെതിരായിട്ടായിരുന്നു സെക്കുലറിസം എന്ന ആശയം ആദ്യമായി രൂപപ്പെട്ടത്.

എന്നാല്‍ ആദ്യം നാമകരണം ഒന്നുമില്ലായിരുന്ന ആ ആശയത്തിന് സെക്കുലറിസം എന്നു നാമകരണം ചെയ്തത് ജോര്‍ജ് ഹൊല്‍‌യോക്കാണ്‍്, 1851ല്‍.

ഹൊല്‍‌യോക്കിന്റെ നിര്‍വചനത്തില്‍ സെക്കുലറിസം വ്യക്തമായ ദൈവനിഷേധമായിരുന്നു. അന്ധമായ ദൈവസമര്‍പ്പണത്തില്‍ നിന്ന് വേറിട്ട ഒരു ജീവിതദര്‍ശനമായിരുന്നു അതില്‍ ഉള്‍ക്കൊള്ളീച്ചിരുന്നത്.

ഹെല്‍‌യൊക്കിന്റെ സെക്കുലര്‍ പ്രമാണങ്ങള്‍ എന്റെ തര്‍ജ്ജിമയില്‍ താഴെപ്പറയുന്ന പ്രകാരമാണ്‍്.

ശാ‍സ്ത്രം മനുഷ്യന്റെ യഥാര്‍ഥ മാര്‍ഗദര്‍ശമായിരിക്കെ, മതത്തില്‍ നിന്നു ജന്മമെടുത്തതല്ലാത്തതിനാല്‍ ധാര്‍മ്മികത സെക്കുലറായിരിക്കെ, ജീവിതത്തിന്റെ പ്രമാണം ശരിയും തെറ്റും വിവേചിച്ചറിയാനുള്ള മനസിന്റെ കഴിവായിരിക്കെ, ചിന്തിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യവും ജീവിതത്തിന്റെ അനിശ്ചിതത്വവും മനുഷ്യനെ ഈ ലോകവ്യാപരത്തിലേക്കു മാത്രം നയിക്കേണ്ടിയിരിക്കുന്നു.

"science as the true guide of man, morality as secular not religious in origin, reason the only authority, freedom of thought and speech and that owing to the uncertainty of survival we should direct our efforts to this life only" (1851)


(മിഡീവല്‍ കാലഘട്ടത്തിലെ യൂറോപ്യന്‍ മത കാഴ്ച്ചപ്പാടുകള്‍ ഇന്ത്യയുടെ പ്രാചീന മതങ്ങളുടെ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ വ്യത്യസ്ഥമായിരുന്നു എന്നു പറയാതിരിക്കാന്‍ ഇവിടെ കഴിയുന്നില്ല. പ്രാചീനമതങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത്‍ 1950ല്‍ രൂപീകരിച്ച ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുമതമോ റിച്വലിസ്റ്റ്ക്ക് ബ്രാഹ്മണമതമോ അല്ല എന്നും പറയട്ടെ)

ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഖണ്ഡുവില്‍ സെക്കുലറിസത്തിനു കൊടുത്തിര്‍ക്കുന്ന അര്‍ത്ഥം, മനുഷ്യന്റെ ഈ ലോക ജീവിത ക്ഷേമ ഐശ്വര്യങ്ങള്‍ക്കാധാരം അവരുടെ ധാര്‍മ്മികതയാണ്‍്, അല്ലാതെ ദൈവത്തിലോ ഭാവിരാജ്യത്തിലോ ഉള്ള വിശ്വാസമല്ല എന്നാണ്‍്.

ഒരു സെക്കുലര്‍ രാഷ്ട്രത്തിന്റെ അടിസ്ഥാനമായി ഹൊല്‍‌യോക്കു കണ്ടത്, മതവും രാഷ്ട്രവും തമ്മിലുള്ള പരിപൂര്‍ണ്ണ വേര്‍തിരിവും മത സംഘടനകള്‍ക്കനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളുടെ നിരാകരണവുമായിരുന്നു.

സെക്കുലര്‍ വ്യവസ്ഥയില്‍, മതം ഓരോ വ്യക്തിയുടേയും സ്വകാര്യവ്യാപാര‍മാണ്‍്. അതു മനസിന്റെ ശരി തെറ്റു തീരുമാനത്തിലൂടെ ധര്‍മ്മാര്‍ജ്ജനത്തിനുപകരിക്കുന്ന ഒരു ജീ‍വിതചര്യയാണ്‍്. വ്യവസ്ഥാപിത മതങ്ങളുടെ ഉദ്ദേശം മനുഷ്യനെ ഈ ധര്‍മ്മാര്‍ജനത്തില്‍ നിന്ന് അകത്തിനിര്‍ത്തുകയാണ്‍്. ഈ വ്യവസ്ഥാപിത മതങ്ങളാണ്‍് രാഷ്ട്രവുമായി ചേര്‍ന്നു നില്‍ക്കാന്‍ താല്പര്യപ്പെടുന്നതും. ഈ വ്യവസ്ഥാപിത മതങ്ങളെ രാഷ്ട്രത്തില്‍ നിന്നു വേര്‍തിരിക്കുമ്പോള്‍ മാത്രമാണ്‍് സ്വകാര്യമതങ്ങള്‍ക്കു സ്വതന്ത്രമാകാനുള്ള അവസ്ഥ ഉണ്ടാകുന്നത്. ഇതാണ്‍് സെക്കുലറിസത്തിന്റെ കാലദേശമില്ലാത്ത സന്ദേശം.

സെക്കുലര്‍‍ രാഷ്ട്രങ്ങള്‍.

മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ച് ഹെല്യോക്കിന്റെ സെക്കുലര്‍ നിര്‍വചനമുണ്ടാകുന്നതിനു വളരെ മുന്‍പുതന്നെ 1791ല്‍ അമേരിക്കന്‍ ഭരണ ഘടന, മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം അതിന്റെ ഒന്നാം ഭേദഗതിയിലൂടെ വേര്‍പെടുത്തിയിരുന്നു.

First amendment : “Congress shall make no law respecting an establishment of religion, or prohibiting the free exercise thereof;....”

അമേരിക്കന്‍ ഫെഡറലിസ്റ്റുകള്‍ക്കെതിരാ‍യി നീങ്ങിയ ആന്റിഫെഡറലിസ്റ്റു ചിന്തകനും അമേരിക്കന്‍ ഭരണഘടന നിര്‍മ്മാതാക്കളില്‍ പ്രധാനിയുമായിരുന്ന ജയിംസ് മാഡിസന്‍ മുന്നോട്ടു വച്ച ‘ബില്‍ ഒഫ് റൈറ്റ്സ്‘ ന്റെ അംഗീകാരമായിരുന്നു അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി.

First Amendment Center ന്റെ അഭിപ്രായമനുസരിച്ച്, ‍ ഒന്നാം ഭേദഗതിയുടെ അഭാവത്തില്‍, അമേരിക്കയില്‍ മതന്യൂനപക്ഷങ്ങള്‍ കൊന്നൊടുക്കപ്പെടുമായിരുന്നു, ഗവണ്മെന്റ് ഒരു പക്ഷെ ഒരു ദേശീയമതം സ്ഥാപിച്ചേനുമായിരുന്നു, ഭരണത്തെ എതിര്‍ക്കുന്നവര്‍ നിശബ്ദരാക്കപ്പെടുമായിരുന്നു, ഭരണകൂടത്തെ വിമര്‍ശിക്കാന്‍ മാദ്ധ്യമങ്ങള്‍ കൂട്ടാക്കുമായിരുന്നില്ല, സമൂഹ്യമാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനങ്ങളും തയ്യാറാകുമായിരുന്നില്ല.

(“Without the First Amendment, religious minorities could be persecuted, the government might well establish a national religion, protesters could be silenced, the press could not criticize government, and citizens could not mobilize for social change.)
"

അതായത് മതത്തിന്റെ പേരിലുണ്ടാകാമായിരുന്ന വിവേചനങ്ങള്‍ക്കും, ക്രൂരതകള്‍ക്കും, ഭരണകക്ഷി ഇടപെടലിനും മാദ്ധ്യമ അട്ടിമറികള്‍ക്കും നേരെ ആയുധമുയര്‍ത്തുന്നതിനും അതേസമയം എല്ലാ മതങ്ങളുടെയും (ഭൂരിപക്ഷ ന്യൂനപക്ഷ ഭിന്നത കൂടാതെ) തുല്യതയും അതു വഴി സംരക്ഷണവും ഉറപ്പുവരുത്തുന്ന
തിനും അമേരിക്കന്‍ സെക്കുലറിസത്തിനു കഴിഞ്ഞു, കഴിയുന്നു.

മതത്തിന്റെ ഒരു വിഭാഗത്തിനോ ന്യൂനപക്ഷത്തിനോ പ്രത്യേക സംരക്ഷണ കൊടുക്കാതെ തന്നെ മതതുല്യതയും മത വിവേചനവും ഇല്ലാതാക്കാം എന്നുള്ളതാണ്‍് ഇന്‍ഡ്യയെപ്പോലുള്ള മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ സെക്കുലറിസം നല്‍കുന്ന ഗുണപാഠം.

ഒന്നാം ഭേദഗതി നടപ്പിലാക്കിയ അന്നു തൊട്ട് ഇന്നു വരെയുണ്ടായിട്ടുള്ള അനേക അമേരിക്കന്‍ കോടതി വിധികളില്‍ ഈ ഭേദഗതിയുടെ നിലനില്‍പ്പ് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, രാഷ്ട്രവും മതവും തമ്മിലുള്ള സെക്കുലര്‍ വേര്‍തിരിവു പരിപാലിക്കുന്നതില്‍‍ അവ നിര്‍ണ്ണായകമാ‍യ പങ്കു വഹിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ മതം ക്രിസ്തുമതമാണെങ്കിലും പത്തു കല്പനകള്‍ പരസ്യമായി പ്രദശിപ്പിച്ച കാരണത്താല്‍ ഒരു ചീഫ് ജസ്റ്റീസിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ട കോടതി വിധി അവയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.

അമേരിക്കയുടേതില്‍ നിന്ന് വ്യത്യസ്ഥമായ സാഹചര്യത്തില്‍, സെക്കുലറിസം ഭരണഘടനാ വ്യവസ്ഥയാക്കിയ രണ്ടു രാഷ്ട്രങ്ങളാണ്‍് ഫ്രാന്‍സും ടര്‍ക്കിയും. ഫ്രാന്‍സിന്റെ ഭരണം കയ്യാളിയിരുന്ന കത്തോലിക്ക മൊണാര്‍ക്കിയെ ജനങ്ങള്‍ വിപ്ലവത്തിലൂടെ അധികാരത്തില്‍ നിന്നു പറഞ്ഞുവിട്ടു. മതത്തിന്റെ ഇടപെടലില്‍ നിന്ന് ഫ്രാന്‍സ്സിന്റെ ഭരണം ഇന്നു പൂര്‍ണമായും മോചിതമാണ്‍്.

ഇസ്ലാമിന്റെ ഖിലാഫത്ത് നിയമങ്ങളും ഷറിയാ വ്യവസ്ഥകളും നിര്‍മ്മാര്‍ജ്ജനം ചെയ്തു കൊണ്ടാ‍യിരുന്നു മുസ്ഥഫാ കമാല്‍, ഒരു മുസ്ലീം രാജ്യമായിരുന്ന ടര്‍ക്കിയെ ഒരു സെക്കുലര്‍ സ്റ്റേറ്റാക്കിയത്.

ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രമാ ണോ?

മുകളില്‍ പറഞ്ഞ സെക്കുലര്‍ രാഷ്ട്ര മോഡലുകളില്‍ നിന്നു ഒരു സെക്കുലര്‍ രാഷ്ട്രത്തിന്റെ അവശ്യ സ്വഭാവത്തെക്കുറിച്ചു മനസിലാക്കാവുന്നതാണ്‍്. അതായത് ഒരു സെക്കുലര്‍ ഭരണഘടനയുടെ പരസ്പര പൂരകങ്ങളായ രണ്ടു വശങ്ങളാണ്‍് 1. മത സ്വാതന്ത്ര്യവും 2. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവും.

മതസ്വാതന്ത്ര്യം അഥവ മതതുല്യത എന്നു പറഞ്ഞാല്‍, പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ മതങ്ങള്‍ തമ്മില്‍ വിവേചിക്കാതെ, ഓരോരുത്തര്‍ക്കും സ്വന്തം മതത്തിന്റെ അര്‍ത്ഥങ്ങളെയും മാനങ്ങളേയും മനസ്സിലാക്കാനും, വ്യാപാരങ്ങള്‍ നടത്താനും ആസ്വദിക്കാനും ഉള്ള സ്വാതന്ത്ര്യം.

മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് എന്നു പറഞ്ഞാല്‍, മതത്തിന്റെ യാതൊരു വിധമായ പ്രവര്‍ത്തനത്തിലും‍ വ്യാപാരത്തിലും ഗവണ്മെന്റു ഇടപെടാതിതിരി്ക്കുക. ഒരു മത പക്ഷത്തിനും, ഗവണ്മെന്റു ചിലവില്‍ യാതൊരു സംരക്ഷണവും നല്‍കാതിരിക്കുക.

ഇന്ത്യന്‍ ഭരണഘടന സെക്കുലര്‍ ആണോ എന്നറിയണമെങ്കില്‍ ഈ രണ്ടു സെക്കുലര്‍ പ്രമാണങ്ങളും പത്യക്ഷത്തിലോ പരോക്ഷത്തിലോ അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്നും ഇന്‍ഡ്യന്‍ ഭരണകക്ഷികള്‍ അതനുസരിച്ചു ഭരണം നടത്തുന്നുണ്ടോ എന്നുമറിയണം.

തുല്ല്യത, സാഹോദര്യം, പരമാധികാരം ഇവ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറകളാണ്‍്. ഈ തുല്യതയുടെ ഒരു വിഭാഗമാണ്‍് മത തുല്യത അഥവാ മത സ്വാതന്ത്ര്യം. മൌലിക അവകാശങ്ങള്‍ എന്ന പേരിലാണ്‍് ഈ സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് ഉറപ്പു വരുത്തിയിട്ടുള്ളത്.

ഭരണഘടനയുടെ 25, 26, 27, 28 വകുപ്പുകളിലാണ്‍് പ്രധാനമായി മതസ്വാതന്ത്ര്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

Right to Freedom of Religion

25. (1) Subject to public order, morality and health and to the other provisions of this Part, all persons are
equally entitled to freedom of conscience and the right freely to profess, practise and propagate religion.
(2) Nothing in this article shall affect the operation of any existing law or prevent the State from making
any law—
(a) regulating or restricting any economic, financial,political or other secular activity which may be associated with religious practice;
(b) providing for social welfare and reform or the throwing open of Hindu religious institutions of a public character to all classes and sections of Hindus.

Explanation I.—The wearing and carrying of kirpans shall be deemed to be included in the profession of the Sikh religion.
Explanation II.—In sub-clause (b) of clause (2), the reference to Hindus shall be construed as including a
reference to persons professing the Sikh, Jaina or Buddhist religion, and the reference to Hindu religious
institutions shall be construed accordingly.

26. Subject to public order, morality and health, every religious denomination or any section thereof shall have
the right—
(a) to establish and maintain institutions for religious and charitable purposes;
(b) to manage its own affairs in matters of religion;

എന്റെ പരിമിതമായ പരിഭാഷയോടെ ഞാന്‍ ഈ വകുപ്പുകളെ ഒന്നു അപഗ്രധിക്കാന്‍ ‍ ശ്രമിക്കുകയാണ്‍്.

ആര്‍ട്ടിക്കിള്‍ 25 (1) മത സ്വാതന്ത്ര്യം. പൊതുനിയമത്തിനും, ധാര്‍മ്മികതക്കും, ആരോഗ്യത്തിനും അതുപോലെ ഈ ഭാഗത്തനുശാസിച്ചിരിക്കുന്നതായ മറ്റു വ്യവസ്ഥകള്‍ക്കും വിധേയമായി, എല്ലാവ്യക്തികള്‍ക്കും സ്വന്തമായ മനസാക്ഷി പരിപാലിക്കുന്നതിനും, പരസ്യമായി ഏതെങ്കിലും മതപരമായ അവസ്ഥ അംഗീകരിക്കുന്നതിനും, മതാനുഠാനം നടത്തുന്നതിനും, പ്രാകൃതികമായ മാര്‍ഗങ്ങളിലൂടെ വംശവര്‍ദ്ധന (പ്രചരണം)നടത്തുന്നതിനും ഉള്ള സ്വാതന്ത്ര്യമുണ്ട്.

ആര്‍ട്ടിക്കിള്‍ 25 2 (a): മതപരമായ സ്ഥാപനങ്ങളുടെ സാമ്പത്തിക, വരുമാന വ്യാപാരങ്ങളെ നിയന്ത്രിക്കുന്നതിനും, തടസ്സപ്പെടുത്തുന്നതിനുമാവശ്യമാ‍യ നിയമ നിര്‍മ്മാണത്തില്‍ നിന്ന് ഈ വകുപ്പുകള്‍ ഗവണ്മെന്റിനെ തടയുന്നില്ല.

ഈ വകുപ്പു പ്രകാരം ഗവണ്മെന്റിന് മത സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അവയുടെ ഭരണം സ്വയം ഏറ്റെടുക്കുന്നതിനും അധികാരമുണ്ട് . ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതലയില്‍ ഗവണ്മെന്റ് കൈ കടത്തിയിരിക്കുന്നത്.
(ഹിന്ദു കമ്യൂണലിസ്റ്റുകളുടെ കൈയില്‍ ഈ ക്ഷേത്രങ്ങള്‍ തിരിച്ചേല്‍പ്പിക്കണമെന്നല്ല ഞാന്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ ഇവിടെയെഴുതുന്നില്ല)

എന്നു പറഞ്ഞാല്‍ മതവും സ്റ്റേറ്റും തമ്മിലുള്ള സെക്കുലര്‍ വേര്‍തിരിവ് ഇന്‍ഡ്യയില്‍ ഗവണ്മെന്റുകള്‍ പാലിക്കുന്നില്ല.

ഇന്ത്യയിലെ അഹിന്ദുക്കളെ (ഇവര്‍ പൊതുവെ സെക്കുലര്‍ മതക്കാരായിരുന്നു എന്നു വേണം കരുതാന്‍) ഒരു കോണ്‍സ്റ്റിറ്റൂഷനല്‍ അട്ടിമറിയിലൂടെ എങ്ങനെ ഹിന്ദു കമ്യൂണലിസ്റ്റുകളുടെ എണ്ണങ്ങളായി മാറ്റി എന്നുള്ളതിന്റെ തെളിവാണ്‍് 25. 2(ബി) യുടെ വിശദീകരണം.

ഇതു ഭരണഘടനാ സൃഷ്ടികളുടെ അക്ഷന്തവ്യമായ ഒരാന്റിസെക്കുലര്‍ (പ്രതി സെക്കുലര്‍) നീക്കമായിരുന്നു.

ആര്‍ട്ടിക്കിള്‍ 27. ഒരു പ്രത്യേക മതത്തിന്റെയൊ മതവിഭഗത്തിന്റെയോ പ്രോത്സാഹനത്തിനോ ആനുകൂല്യങ്ങള്‍‍ക്കോ വിനിയോഗിക്കുന്നതിനായി ജനങ്ങളില്‍ നിന്നു നിര്‍ബന്ധിച്ച് കരം പിരിക്കുന്നതു തടയുന്നു.


ജനങ്ങളില്‍ നിന്നു പിരിക്കുന്ന കരം ഗവണ്മെന്റിലേക്കാണു പോകുന്നത്. അപ്പോള്‍ ജനങ്ങളില്‍ നിന്ന് മതക്കരം ഈടാക്കി മതപ്രോത്സാഹനത്തിനുപയോഗിക്കില്ല എന്നു വ്യവസ്ഥചെയ്യുമ്പോള്‍ അതു സ്റ്റേറ്റും മതവും തമ്മിലുള്ള വേര്‍തിരിവാണ്‍് വ്യംഗ്യമാക്കുന്നത്.


പക്ഷെ ഗവണ്മെന്റുകള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്താണ്‍് ? ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന സാധാരണ കരം ന്യൂനപക്ഷങ്ങളുടെ മത പ്രോത്സാഹനത്തിനു വേണ്ടി നേരിട്ടുപയോഗിക്കുകയാണ്‍്.


1959 ഹജ് ആക്റ്റ് പ്രകാരം
പ്രതിവര്‍ഷം 280 കോടിയിലധികം ടാക്സ് പണമാണ്‍് ഹജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി ഗവണ്മെന്റു ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. സിക്കു, ഹിന്ദു തീര്‍ത്ഥാടകര്‍ക്കും സമാന സഹായങ്ങള്‍ ഗവണ്മെന്റില്‍ നിന്നു ലഭിക്കുന്നുണ്ടെങ്കിലും വിദേശ രാജ്യത്തേക്കുള്ള തീര്‍ത്ഥാടനം തങ്ങള്‍ക്കും കൂടി തരമാകുന്നില്ല എന്നുള്ള പരാതി കലശലായി അവരില്‍ നിലനില്‍ക്കുന്നു.

ഹജ് ആക്ടിനോടനുബന്ധിച്ചുണ്ടായ കോടതിക്കേസുകളില്‍ അതു ഭരണ ഘടനയുടെ 14, 15, 27 വകുപ്പുകളുടെ നിഷേധമാണെന്നു നിയമ വിദഗ്ദര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



ആര്‍ട്ടിക്കിള്‍ 28 (1), പൂര്‍ണ്ണ ഗവണ്മെന്റു ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസം നിരോധിച്ചിരിക്കുന്നു.
എന്നു പറഞ്ഞാല്‍ സ്വകാര്യവിദ്യാഭ്യാസം നടത്തുന്ന മാനേജുമെന്റുകളില്‍ മതപഠനത്തിന് യാതൊരു നിയന്ത്രണവുമില്ല എന്ന്.

ജഹാഗിര്‍ധാറിന്റെ അഭിപ്രായമനുസരിച്ച് , ഇന്ത്യയിലെ മിക്കവാറും എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്മെന്റില്‍ നിന്നോ ഗവണ്മെന്റ് ഏജന്‍സികളില്‍ നിന്നോ ഫണ്ടു സ്വീകരിക്കുന്നവരാണ്‍് . എന്നാല്‍ 28(1) ന്റെ ബലത്തില്‍ ഭാഗികമായി ഫണ്ടു സ്വീകരിക്കുന്ന ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുകളില്‍ പറഞ്ഞതരത്തിലുള്ള മതപഠനം നിര്‍ബാധം നടക്കുന്നു.

ഇത്രയും വിവരങ്ങളില്‍ നിന്ന് സെക്കുലറിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ മതതുല്യതയും, മതവും സ്റ്റേറ്റും തമ്മിലുള്ള വേര്‍തിരിവും എത്രമാത്രം ഇന്‍ഡ്യന്‍ ഭരണഘടനയില്‍ പാലിക്കുന്നുണ്ട്, പാ‍ലിക്കാനുദ്ദേശിച്ചിട്ടുണ്ട് എന്നു മനസിലാകാവുന്നതാണ്‍്.

ചുരുക്കത്തില്‍ ഇന്‍ഡ്യ ഒരു സെക്കുലറിസ്റ്റു രാജ്യത്തില്‍ നിന്നും തത്വപരമായും പ്രായോഗികമായും വളരെ വളരെ അകന്നു നില്‍ക്കുന്ന ഒരു രാജ്യമാണ്‍്. ഇന്‍ഡ്യന്‍ ഭരണകൂടത്തിനും ഇന്‍ഡ്യാക്കാര്‍ക്കും ഇല്ലാത്ത മേനിക്കുവേണ്ടി വച്ചുകെട്ടിയിരിക്കുന്ന ഒരു ജാടമാത്രമാണ്‍് ഇന്ന് സെക്കുലറിസം എന്ന വിശേഷണം.

ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുമത രാജ്യത്തിന് സെക്കുലറിസം ഒരു മേനിക്കൊഴുപ്പു ജാഡയാകാന്‍ പാടില്ല. വേലിതന്നെ വിളവു തിന്നുന്നു എന്നു പറഞ്ഞതു പോലെ ഇന്ത്യന്‍ ജനാഷിപത്യത്തിനും ഇന്ത്യക്കവശ്യം വേണ്ട സെക്കുലറിസത്തിനും തുരങ്കം വയ്ക്കുന്ന വിധത്തിലാണ്‍് ഇന്ത്യയുടെ ഭരണകൂട വ്യവസ്ഥകള്‍ അതിന്റെ സൃഷ്ടികള്‍ സജ്ജമാക്കിയത് എന്നു വേണം കരുതുവാന്‍.

വാല്‍ക്കഷണം

അവസാനിക്കുന്നതും ഒരു ചോദ്യത്തിലൂടെയാവട്ടെ.

ആദ്യചോദ്യങ്ങള്‍ക്ക് നിങ്ങള്‍ മനസില്‍ കരുതിയ ഉത്തരങ്ങള്‍ക്ക് അവസാനമെത്തിയപ്പോള്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ?

മതത്തിന്റെ തുല്യതയും ന്യുനപക്ഷവും.

ഇന്ത്യയുടെ സെക്കുലറിസത്തിന്റെ അടിസ്ഥാനമായ മത തുല്യതയെ സമര്‍ദ്ധമായി കാറ്റില്‍ പറപ്പിക്കുന്ന ന്യൂനപക്ഷത്തിന്റെ സംസ്കാരിക വിദ്യാഭ്യസ സംരക്ഷണം അടുത്ത പോസ്റ്റ്.

അവലംബം.

http://www.iheu.org/node/298

http://www.ala.org/ala/aboutala/offices/oif/firstamendment/firstamendment.cfm


http://www.firstamendmentcenter.org/about.aspx?item=about_firstamd


http://www.usconstitution.net/consttop_reli.html#first



43 comments:

മാവേലി കേരളം said...

സെക്കുലര്‍ വ്യവസ്ഥയില്‍, മതം ഓരോ വ്യക്തിയുടേയും സ്വകാര്യവ്യാപാര‍മാണ്‍്. അതു മനസിന്റെ ശരി തെറ്റു തീരുമാനത്തിലൂടെ ധര്‍മ്മാര്‍ജ്ജനത്തിനുപകരിക്കുന്ന ഒരു ജീ‍വിതചര്യയാണ്‍്. വ്യവസ്ഥാപിത മതങ്ങളുടെ ഉദ്ദേശം മനുഷ്യനെ ഈ ധര്‍മ്മാര്‍ജനത്തില്‍ നിന്ന് അകത്തിനിര്‍ത്തുകയാണ്‍്. ഈ വ്യവസ്ഥാപിത മതങ്ങളാണ്‍് രാഷ്ട്രവുമായി ചേര്‍ന്നു നില്‍ക്കാന്‍ താല്പര്യപ്പെടുന്നതും. ഈ വ്യവസ്ഥാപിത മതങ്ങളെ രാഷ്ട്രത്തില്‍ നിന്നു വേര്‍തിരിക്കുമ്പോള്‍ മാത്രമാണ്‍് സ്വകാര്യമതങ്ങള്‍ക്കു സ്വതന്ത്രമാകാനുള്ള അവസ്ഥ ഉണ്ടാകുന്നത്. ഇതാണ്‍് സെക്കുലറിസത്തിന്റെ കാലദേശമില്ലാത്ത സന്ദേശം.

ചാർ‌വാകൻ‌ said...

ഈ ബ്ലൊഗ്ഗു ലോകത്ത് അപൂര്‍വമാണ്- ഇത്തരം വിഷയങ്ങള്‍.
മത/മതേതര വിഷയങ്ങളെ പൊതുചര്‍ച്ചക്കുവേക്കേണ്ടവിഷയമാവുന്നതുതനേ..
മതഭ്രാന്തന്മാരുടെ പ്രാന്ത് കൂടുമ്പൊള്‍ മാത്രമാണ്.
ഭരണഘടന/നിയമങ്ങള്‍/അധികാരങ്ങള്‍--ഇതെല്ലാം സാദാരണമനുഷ്യന്റെ-
വിഷയമല്ലാതാവുന്നത്,വായിച്ചു പഠിക്കുവാനുള്ള സാഹചര്യം ഇല്ലാത്തതാണ്.
കലക്കന്‍--പൊസ്റ്റ്.ഇനി ഇടപെടണം ​.

മാവേലി കേരളം said...

ചര്‍വാകന്‍

ഈ പോസ്റ്റു വായിച്ചതില്‍ വളരെ സന്തോഷം. ശരിയാണ്‍് ഇവയെക്കുറിച്ചൊക്കെ ആളുകള്‍ക്കു മനസിലാക്കാനുള്ള സാഹചര്യങ്ങള്‍ കുറവാണ്‍് നമ്മൂടെ രാഷ്ട്രീയ ലോകത്ത്. അതു മനാസിലാക്കിക്കൊണ്ടാണ്‍് ഞാന്‍ ഇങ്ങനെയൊരു ബ്ലോഗു തുടങ്ങിയതും പോസ്റ്റ് ഇട്ടതും. ജനാധിപത്യം എന്തെന്നറിയണമെങ്കില്‍ ഭരണഘടന എന്താണ്‍് എന്നറിയണ്ടേ?

ഈ അവസരം ആളുകള്‍ ഉപയോഗപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ മാവേലി,
താങ്കള്‍ ഇന്ത്യന്‍ ഭരണവ്യവസ്തയുടെ ഷണ്ടത്വത്തിന്റെ കാരണമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൃസ്തുവിനെ തല്ലിക്കൊന്ന് കുരിശില്‍ കെട്ടിത്തൂക്കിയ കൃസ്ത്യാനികള്‍ ... കൃസ്തുവിനെ ദൈവപുത്രനെന്നു വിളിച്ച് പ്രാര്‍ത്ഥിക്കുന്നതുപോലെയാണ് ഇന്ത്യന്‍ ഭരണ ഘടനയില്‍ സെക്കുലറിസത്തിന്റെ സ്ഥാനം !

മാവേലി,
അതിപ്രധാനമായ പോസ്റ്റാണിത്.
ചിത്രകാരന് ഈ കംബ്യൂട്ടറില്‍നിന്നും ടൈപ്പ് ചെയ്യാന്‍ വളരെ വിഷമമുണ്ട്.പിന്നെ വരാം.

കിരണ്‍വ്രീഹി said...

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നം ആണ് ഖജനാവിലെ പണം കൊണ്ടുള്ള ഹജ് തീര്‍ത്ഥാടനം. പണവും ആരോഗ്യവും ഉള്ള മുസ്ലിങ്ങള്‍ക്ക്‌ മാത്രം ചെയ്യേണ്ട ഒരു കര്‍മം ആണ് ഹജ്. നിസ്കാരവും നോയമ്പും പോലെ എല്ലാ മുസ്ലിങ്ങളും അവശ്യം അനുഷ്ട്ടിക്കേണ്ട ഒന്നല്ല ഹജ്.
ഇതൊന്നും മാറ്റി എടുക്കാന്‍ ഇച്ചാ ശക്തി ഉള്ള ആരും അടുത്ത കാലത്തൊന്നും ഭരണത്തില്‍ വരില്ല.
ഇത്ര ഒക്കെ ചെയ്തു കൊടുത്തിട്ടും പലരും രാജ്യ സ്നേഹം ഇല്ലാതെ തീവ്രവാദികളെ മനസ് കൊണ്ടെന്കിലും സഹായിക്കുനത് രാജ്യ ദ്രോഹം തന്നെ.

chithrakaran ചിത്രകാരന്‍ said...

മതം എന്നത് സെക്കുലറ്യി നിര്‍വചിക്കുമ്പോള്‍
വ്യക്തിപരമായതും,
വ്യവസ്ഥാപിതമായതും
എന്നിങ്ങനെ രണ്ടായി വേര്‍ത്തിരിച്ചു കാണുന്നു
എന്നാണ്‍ ചിത്രകാരനു തോന്നിയത്.

വ്യക്തിപരമായ മതം
ഇഹലോക നന്മ-തിന്മകളുടെ വിവേചനത്തില്‍
നിന്നും സ്വന്തമായ ഒരു ധര്‍മ്മബോധമുളളതും,
ഭയരഹിതമായതും, സ്വതന്ത്രമായതുമായ
സമൂഹത്തെ സൃഷ്ടിക്കുന്നു.

അതേ സമയം,
വ്യവസ്ഥാപിതമതത്തെ ഒരു സംഘടിതമതമായും
(ബ്രാണ്ടട്) പരലോകകാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്നതിനാല്‍ ഇഹലോക
ഭരണവ്യവസ്ഥിയില്‍ നിന്നും
വേറിട്ടു നിര്‍ത്തുന്നതുമായ ആധുനിക
കാഴ്ച്ചപ്പാടാണ്‍ സെക്കുലറിസം
എന്നു തന്നെയല്ലേ ഉദ്ദേശിച്ചത് ?

ചിത്രകാരന്‍ സാവധാനം പഠിക്കുകയാണ്.
പെട്ടെന്ന് ഒന്നും മനസ്സിലാകില്ല.

ഇന്ത്യയില്‍ സെക്കുലറിസം നിലവിലില്ലെന്നും,
മതപ്രീണനം എന്ന അപകടകരമായ
വര്‍ഗ്ഗീയചെകുത്താന്‍ വളര്‍ത്തലാണ് ഇവിടെ
നടന്നുകൊണ്ടിരിക്കുന്നതെന്നും
മാവേലിയുടെ പോസ്റ്റില്‍ നിന്നും ബോധ്യമായി.
നാം ഇരുട്ടിന്റെ ചളിക്കുഴിയിലേക്കാണ്
പൊളളയായ സെക്കുലര്‍ മന്ത്രം ജപിച്ചുകൊണ്ട്
നീങ്ങിക്കൊണ്ടിരിക്കുന്നത് !!!

Hari said...

I appreciate your preparations for this writing, clarity in language and scientific way of writing. these sorts of discussions have contemporary significance. please go ahead we expect many things from you

- സാഗര്‍ : Sagar - said...

Very good.
I remember reading a letter from a reader published in mathrubhumi some 2,3 yrs back.

It was also asking the same question.

"Is India a secular state ?"

ജിവി/JiVi said...

പലരും ചോദിച്ചിരുന്ന, ഇപ്പൊഴും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. വിഷയം പഠിച്ച് ഇത്ര ഭംഗിയായ ഒരു ക്രമത്തില്‍ ലളിതമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

ഒരു ‘പിശക്’ ചൂണ്ടിക്കാണിക്കട്ടെ,

“എന്നാല്‍ ആദ്യം നാമകരണം ഒന്നുമില്ലായിരുന്ന ആ ആശയത്തിന് സെക്കുലറിസം എന്നു നാമകരണം ചെയ്തത് ജോര്‍ജ് ഹൊല്‍‌യോക്കാണ്‍്, 1851ല്‍“

“മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവിനെക്കുറിച്ച് ഹെല്യോക്കിന്റെ സെക്കുലര്‍ നിര്‍വചനമുണ്ടാകുന്നതിനു വളരെ മുന്‍പുതന്നെ 1971ല്‍ അമേരിക്കന്‍ ഭരണ ഘടന, മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം അതിന്റെ ഒന്നാം ഭേദഗതിയിലൂടെ വേര്‍പെടുത്തിയിരുന്നു.“

Unknown said...

പോസ്റ്റ് ഒന്ന് ഓടിച്ച് നോക്കിയതേയുള്ളൂ.വിശദമായ വായനയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് മുന്‍പ് എന്റെ ഒരു കാഴ്ചപ്പാട് സംക്ഷിപ്തമായി എഴുതാമെന്ന് തോന്നുന്നു.
വ്യത്യസ്ഥമതങ്ങളും സംസ്ക്കാരങ്ങളും ഭാഷാ-പ്രാദേശിക വൈജാത്യങ്ങളും,ധാരാളം രാഷ്ട്രീയപ്രസ്ഥാനങ്ങളും ,യുക്തിവാദികളും മാനവിക വാദികളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ബഹുസ്വരസമൂഹമാണല്ലൊ നമ്മുടേത്. അപ്പോള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സഹിക്കാനും കഴിയുന്ന സെക്യുലറിസമാണ് നമുക്ക് യോജിക്കുക എന്ന് തോന്നുന്നു. ഒന്നിനെയും പുണരാതെയും ഒന്നിനെയും തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം സ്റ്റേറ്റിന്റെ സെക്യുലര്‍ പോളിസി എന്ന് സാരം. ഇത് തന്നെയാണ് നമ്മുടെ ഭരണഘടന നിര്‍മ്മാതാക്കളും വിഭാവനം ചെയ്തിട്ടുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലം വരെ ഈ ഈ നയം പിന്തുടര്‍ന്നിട്ടുണ്ടായിരുന്നു എന്ന് പറയാം. സമര്‍ത്ഥയായ ഭരണാധികാരിയാണെങ്കിലും ശ്രീമതി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തില്‍ അപചയം തുടങ്ങി വെച്ചത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പലരും അടിയന്തിരാവസ്ഥയുടെ പേരിലാണ് അവരെ കുറ്റപ്പെടുത്താറുള്ളതെങ്കിലും സ്വന്തം അധികാരം ഉറപ്പിക്കാന്‍ വേണ്ടി 1969ല്‍ അവര്‍ പാര്‍ട്ടി പിളര്‍ത്തിയത് മുതലാണ് ഇന്ത്യന്‍ രാഷ്ട്രീയം അധ:പതിക്കാന്‍ തുടങ്ങിയത്. അതില്‍ പിന്നീട് രാഷ്ട്രീയം ദുഷിച്ച് ഇപ്പോള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ്.

എങ്ങനെയും അധികാരം കരസ്ഥമാക്കുക എന്നത് മാത്രമായി എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മിനിമം പരിപാടി. ഇപ്പോള്‍ ജനങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയനേതൃത്വങ്ങളും , നേതാക്കള്‍ക്ക് പറ്റിയ ജനങ്ങളുമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ വേണം നമ്മള്‍ സെക്യൂലറിസത്തെ കുറിച്ച് ചിന്തിക്കാന്‍.

സെക്യൂലറിസം എന്നാ‍ല്‍ സ്റ്റേറ്റ് മതങ്ങളെ നിരസിക്കലാണോ അതോ എല്ലാ മതങ്ങളെയും സ്വാംശീകരിക്കലാണോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ പരിസ്തിതിയില്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യ മാതൃക ഇവിടെ പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഒരു മധ്യമാര്‍ഗ്ഗമായിരിക്കും നമുക്ക് യോജിക്കുക എന്ന് തോന്നുന്നു.

ഒരു യുക്തിവാദി എന്ന നിലയില്‍ ഞാനും എന്നെ പോലെ ചിന്തിക്കുന്നവരും ഒരു മതരഹിത രാഷ്ട്രമായിരിക്കും പ്രിഫര്‍ ചെയ്യുക. എല്ലാ മതങ്ങളെയും തിരസ്ക്കരിക്കാനാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുക. അതേ പോലെ ഓരോ മതങ്ങളും തങ്ങള്‍ക്ക് സംരക്ഷണവും ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കണമെന്നും ആഗ്രഹിക്കുകയും സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതും നമ്മളെല്ലാം സഹവര്‍ത്തിച്ചു കൊണ്ട് ജീവിയ്ക്കാന്‍ ബാധ്യതപ്പെട്ടതുമാണ് നമ്മുടെ രാഷ്ട്രം. നമ്മുടേതാണ് സര്‍ക്കാര്‍. ആരുടെയും അവകാശാധികാരങ്ങള്‍ കവര്‍ന്നെടുക്കാത്തതും എന്നാല്‍ അനര്‍ഹമായി ആര്‍ക്കും അധികം നല്‍കാത്തതുമായ സെക്യൂലറിസമാണ് നമുക്കഭികാമ്യം. ഏറെക്കുറെ അത്തരം ഒരു ശൈലി തന്നെയാണ് നമ്മള്‍ പിന്തുടര്‍ന്ന് വരുന്നതും. എന്നാല്‍ വോട്ടിന് വേണ്ടി ജാതി മത വിഭാഗങ്ങളെ പ്രീണിപ്പിക്കുകയും വോട്ട് ബാങ്ക് നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു തരം അര്‍ബ്ബുദം നമ്മുടെ രാഷ്ട്രവ്യവസ്ഥയെയും സെക്യൂലര്‍ സങ്കല്പങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു.

സെക്യൂലര്‍ ആശയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ പുനര്‍നവീകരണവുമായി ബന്ധപെടുത്തി മാത്രമേ സാധ്യമാവൂ എന്നെനിക്ക് തോന്നുന്നു. അതാകട്ടെ ഒരു സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇനി പോസ്റ്റ് വിശദമായി വായിച്ചിട്ട് ബാക്കി എഴുതാം . എന്നാല്‍ ഇത്തരമൊരു ചര്‍ച്ച ബ്ലോഗില്‍ എത്രമാത്രം ഫലപ്രദമാവും? സാരമില്ല, സം തിങ്ങ് ഈസ് ബെറ്റര്‍ ദേന്‍ നതിങ്ങ് എന്നല്ല്ലെ!

മാവേലി കേരളം said...

ചിത്രകാരാ രണ്ടു കമന്റുകളും വായിച്ചു. എന്റെ പോസ്റ്റു വായിച്ചതില്‍ അതീവ സന്തോഷം.

“വ്യവസ്ഥാപിതമതത്തെ ഒരു സംഘടിതമതമായും
(ബ്രാണ്ടട്) പരലോകകാര്യങ്ങള്‍ കൈകാര്യം
ചെയ്യുന്നതിനാല്‍ ഇഹലോക
ഭരണവ്യവസ്ഥിയില്‍ നിന്നും
വേറിട്ടു നിര്‍ത്തുന്നതുമായ ആധുനിക
കാഴ്ച്ചപ്പാടാണ്‍ സെക്കുലറിസം
എന്നു തന്നെയല്ലേ ഉദ്ദേശിച്ചത് ?‘

ഇങ്ങനെയുള്ള അര്‍ത്ഥത്തിലാണ്‍് അതു സെക്കുലര്‍ രാഷ്ട്രങ്ങളായ അമേരിക്ക,ഫ്രാന്‍സ്, ഇവിടങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്‍ഡ്യയില്‍ അങ്ങനെയല്ല. ഇന്ത്യയില്‍ സെക്കുലറിസത്തെ വ്യവസ്ഥാപിത മതങ്ങളുമായി ചേര്‍ത്തു വച്ചിരിക്കയാണ്‍്. അതാണ്‍് ഇന്ത്യന്‍ സെക്കുലറിസത്തിന്റെ വൈരുദ്ധ്യം.

അതു ഞാന്‍ കുറച്ചുകൂടി വ്യക്തമാക്കേണ്ടതായിരുന്നു. എന്നാല്‍ അതിന്റെ ഇംഗ്ലീഷ് വേര്‍ഷനില്‍ ഞാന്‍ അതു കുറച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ട്. പൊസ്റ്റു ചെയ്തില്ല. പോസ്റ്റു ചെയ്യുമ്പോള്‍ ലിങ്ക് അയച്ചുതരാം. മലയാളത്തിലും അതു കുറച്ചു കൂടെ വ്യക്തമാക്കുന്നുണ്ട്.

അങ്കിള്‍ said...

അവശ്യം വായിച്ച് മനസ്സിലാക്കേണ്ട പോസ്റ്റ്. മാവേലിക്കഭിവാദനങ്ങള്‍.

നമ്മളിലെത്രപേര്‍ ഇന്‍ഡ്യ ഒരു മതേതര രാഷ്ട്രമായി കാണാന്‍ ആഗ്രഹിക്കുന്നു? ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷേ എനിക്ക് കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇതിന്റെ പേരും പറഞ്ഞ നഷ്ടപ്പെടരുത്.

വീണ്ടും വരാം, മാവേലി.

ബയാന്‍ said...

“ഇന്‍ഡ്യന്‍ ഭരണകൂടത്തിനും ഇന്‍ഡ്യാക്കാര്‍ക്കും ഇല്ലാത്ത മേനിക്കുവേണ്ടി വച്ചുകെട്ടിയിരിക്കുന്ന ഒരു ജാടമാത്രമാണ്‍് ഇന്ന് സെക്കുലറിസം എന്ന വിശേഷണം.“ മാവേലി ഹാറ്റ്സ് ഒഫ് യു.

ഈ പ്രഹസനത്തില്‍ നിന്നും വഴിമാറാന്‍ ഇത്തരം ചിന്തകള്‍ ഉപകരിക്കും എന്ന പ്രത്യാശയോടെ.

മാവേലികേരളം താങ്കളുടെ ആദ്യകമെന്റില്‍ സെക്കുലര്‍ വ്യവസ്ഥ വ്യവസ്ഥാപിത മതങ്ങളെ കാണേണ്ടതും;

വ്യവസ്ഥാപിത മതങ്ങള്‍ സെക്യൂലറാഷ്ട്രത്തെ കാണുന്നതും പറയുന്ന കാഴ്ചപ്പാടുകള്‍ രണ്ട് പാരഗ്രാഫില്‍ വേര്‍തിരിച്ചു പറഞ്ഞിരുന്നെങ്കില്‍ വേഗം കത്തുമായിരുന്നു, കുറേ കട്ടിയായിപ്പോയി ആദ്യകമെന്റ്.
(പോസ്റ്റിലെ തന്നെ കാതലായ പരാമര്‍ശം താങ്കളുടെആദ്യകമെന്റിലാണ് കിടക്കുന്നത്) -

************
ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി, യുടെ അഭിപ്രായവും സാമൂഹികപാഠം അധ്യാപകന്‍ സ്കൂളില്‍ പറഞ്ഞു ഫലിപ്പിച്ച വാക്സാസാമര്‍ഥ്യത്തിനും ഒരേസ്വരം. ഈ അഭിപ്രായം പ്രായോഗികവശം ഒരുദാഹരണത്തോടെ വിശദീകരിക്കുകയാണെങ്കില്‍...നിങ്ങള്‍ക്കു ഒരഭിപ്രായമുണ്ട് എന്നതിനെ അഭിനന്ദിക്കും. :)

“എല്ലാറ്റിനേയും സഹിക്കുക“..എന്നാല്‍ എത്രവരെ സഹിക്കും എന്നാണ്, “എല്ലാറ്റിനേയൂം ഉള്‍കൊള്ളുക “..എന്നാല്‍ എവിടം വരെ ഉള്‍കൊള്ളാന്‍ പറ്റും,

“ഒന്നിനെയും പുണരാതെയും“ “ ഒന്നിനേയും തിരസ്കരിക്കാതെയും“ ...ഇതെങ്ങിനെ സാധ്യമാകും.? എവിടെയായിരിക്കണം അതിര്‍വരമ്പുകള്‍ ?

അങ്കിള്‍ said...

മാവേലി, ഞാന്‍ ഒരിക്കല്‍ കൂടി വന്നു. ചിലപ്പോള്‍ ഇനിയും വരും.

Secular എന്ന് നമ്മുടേ ഭരണഘടനയില്‍ പറയുന്നതിന്റെ ഡിക്ഷ്ണറി അര്‍ത്ഥം നോക്കി വ്യഖ്യാനിക്കാന്‍ കഴിയില്ലെന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളടത്ത് അങ്ങനെ ചെയ്താല്‍ തെറ്റില്ല. എന്നാല്‍ ഭരണഘടനയിലെ വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ആ വാക്ക് അവിടെ എഴുതുമ്പോള്‍ ഭരണഘടന ഉണ്ടാക്കുമ്പോള്‍ അതുണ്ടാക്കിയവരുടെ മനസ്സിലിരിപ്പ് എന്തായിരുന്നു എന്നുകൂടെ ചികയേണ്ടി വരും. അവരിപ്പോള്‍ ജീവിച്ചിരിപ്പില്ല. എന്നാല്‍ അവരുടെ മനസിലിരിപ്പ് എന്തായിരുന്നു എന്നൊരേകദേശരൂപം കോണ്‍സ്റ്റിറ്റുവന്റ അസംബ്ലീയില്‍ നടന്ന ചര്‍ച്ചകളിലെ രേഖയില്‍ നിന്നും മനസിലാക്കേണ്ടതാണെന്നാണ് ഭരണഘടനാ ഉപജ്ഞാതാക്കള്‍ കരുതിയത്. അങ്ങനെചെയ്യാന്‍ അധികാരപ്പെടുത്തിയിരിക്കുന്നത് സുപ്രിം കോടതിയിലെ ഭരണഘടനാ ബെഞ്ചിനെയാണ്. ഒരിടത്ത് സെക്കുലറാണെന്നും, വേറോരിടത്ത് ജാതിപറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിക്കൊള്ളണമെന്നും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, അതെല്ലാം പരസ്പരവിരുദ്ധങ്ങളെന്ന് ഇതുവരെ ഒരു കോടതിയും വിധിക്കാത്തത് അതുകൊണ്ടായിരിക്കണമല്ലോ.

ഞാന്‍ മനസ്സിലാക്കുന്നത് ഇന്‍ഡ്യ സെക്കുലര്‍ എന്നുവച്ചാല്‍ മതങ്ങളെല്ലാം തുല്യരാവാന്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ ഇന്‍ഡ്യ എന്നാണ്. ഒറ്റയടിക്ക് തുല്യരാക്കാന്‍ പറ്റില്ലല്ലോ. ആദ്യം സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ‘റിസര്‍വേഷന്‍ ’ ഭരണഘടനയില്‍ വിഭാവന ചെയ്തു. സാമുഹ്യ അസമത്വം മാത്രമാണ് അവിടെ പ്രസക്തം. പിന്നോക്കകാരുടെ സാമ്പത്തികം നോക്കേണ്ട കാര്യമില്ല. എന്നാല്‍ നാമിന്ന് അതിനെ വെള്ളം ചേര്‍ത്ത് സാമ്പത്തികം കൂടി കൂട്ടിക്കലര്‍ത്താന്‍ നോക്കുന്നു. ഭരണഘടന ഉണ്ടാക്കിയപ്പോള്‍ തന്നെ സാമ്പത്തിക ഭദ്രതയുള്ള പിന്നാക്കക്കാര്‍ ഉണ്ടായിരുന്നില്ലേ. ഉദാ: ഡോ. അബദ്ക്കര്‍ തന്നെ. അന്നൊന്നും ആരെയും റിസര്‍വേഷന്‍ പരിധിയില്‍ നിന്നും പുറത്താക്കിയിരുന്നില്ലല്ലോ.

അതുകൊണ്ട് സെക്കുലര്‍ ഇന്‍ഡ്യ് എന്നുവച്ചാല്‍ സെക്കുലര്‍ ആകാന്‍ പരിശ്രമിക്കുന്ന ഇന്‍ഡ്യാ എന്നു കരുതിക്കൂടേ.

ക്ഷമിക്കണം, ഞാന്‍ കമന്റുകളൊന്നും വായിച്ചില്ല. വായിച്ചിട്ട് ഇനിയും വരാം.

മാവേലി കേരളം said...

ക്രൂക്ക്

പറഞ്ഞതിനോടു നൂറുശതമാനവും യോജിക്കുന്നു.അതാണ്‍് ഇന്നു സംഭവിക്കുന്നത്.

പക്ഷെ ആ സാധാരണ മുസ്ലീംങ്ങള്‍ ആവശ്യപ്പെട്ടിട്ടാണോ അതൊക്കെ കൊടുക്കുന്നത്. അതൊരു വലിയ ലോബിയിങ്ങിന്റെ ഫലമാണ്‍്. ഉദ്. എനിക്കിതു തന്നാല്‍ ഞാന്‍ നിനക്കിതു തരാം എന്നു പറയുന്നതു പോലെ.

ലൊബീയിംഗിനു വിധേയമാകുന്നവര്‍ സ്വതന്ത്രബോധമില്ലാത്തവരാണ്‍്. ഒരു സ്വതന്ത്ര രാജ്യത്തെ പൌരന്‍ എന്തു കൊണ്ട് അതിനേക്കുറിച്ചു ചിന്തിക്കുന്നില്ല, എന്തുകൊണ്ട് അവനെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നില്ല, അതാണിവിടുത്തെ പ്രശ്നം. പ്രശ്നം നമ്മുടെ ജനാധിപത്യത്തിന്റേതാണ്‍്. ഒരു സെക്കുലര്‍ ജനാധിപത്യ രാജ്യത്ത് എന്തു കോണ്ടങ്ങനെ സംഭവിക്കുന്നു.

ആരാണ്‍് മുസ്ലീമിനതു കൊടുക്കുന്നത്? എന്തിനാണ്‍ കൊടുക്കുന്നത്? മുസ്ലീമിന്റെ പിന്നോക്കാവസ്ത മാറ്റുന്നതിനാണോ? അതോ അവനെ പ്രീണിപ്പിക്ക്ന്നതിനാണോ?

മുസ്ലീം ഒരുദാഹരണം മാത്രമാണ്‍്.

ഇതാണെന്റെ തോന്നല്‍.

മാവേലി കേരളം said...

ഹരി,
എന്റെ പോസ്റ്റിങ് വയിച്ചതിലും അതില്‍ കണീക്കുന്ന താല്പര്യത്തിലും സന്തോഷമുണ്ട്. താമസിയാതെ അടുത്ത പോസ്റ്റുകള്‍ എഴുതാം. വായിച്ച് അഭിപ്രായങ്ങള്‍ എഴുതുക :)

സാഗര്‍,

തീര്‍ശ്ചയായും ഇതൊരു പൊതു താല്പര്യ വിഷയമാണ്‍്. അതാണ്‍് ഞാന്‍ അതിനു സമയം ചിലവഴിക്കുന്നത്. നിങ്ങളൊക്കെ വായിക്കുന്നു എന്നുള്ളത് തീര്‍ചയായും പ്രോത്സാഹ്നമാണ്‍്. ഇനിയും വരുക വായിക്കുക.

മാവേലി കേരളം said...

ജീവി

നന്ദി, നന്ദി, ആ മിസ്റ്റേക്ക് ചുണ്ടിക്കാട്ടിയതിന്. ഞാന്‍ തിരുത്തിയിട്ടുണ്ട്. അക്കങ്ങള്‍ തമ്മില്‍ ഒന്നു പിണഞ്ഞു, അപ്പോള്‍ ആശയമാകെ മാറി.

ജിവിയുടെ ശ്രദ്ധ അപ്രീസിയേറ്റ് ചെയ്യുന്നു. ഇനിയും തെറ്റുകള്‍ ചൂണ്ടുക്കാട്ടുക, ആശയപരമായതും സെപെല്ലിംഗും എല്ലാം.

മാവേലി കേരളം said...

സുകുമാരന്‍ മാഷേ

മാഷിന്റെ സംഭാവന ഈ പോസ്റ്റിന് അത്യാവശ്യമാണ്‍് എന്നദ്യമായി പറയട്ടെ.

‘അപ്പോള്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും സഹിക്കാനും കഴിയുന്ന സെക്യുലറിസമാണ് നമുക്ക് യോജിക്കുക എന്ന് തോന്നുന്നു. ഒന്നിനെയും പുണരാതെയും ഒന്നിനെയും തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യുന്നതായിരിക്കണം സ്റ്റേറ്റിന്റെ സെക്യുലര്‍ പോളിസി എന്ന് സാരം‘

ഇങ്ങനെ തന്നെയാണ് ഞാനും കരുതിയിരുന്നത്. പക്ഷെ ഇങ്ങനെയാണ്‍് ഇന്ത്യന്‍ ഭരണഘടനയില്‍ സെക്കുലറിസമെന്നുവച്ചാല്‍ ഉദ്ദേശിക്കുന്നത് എന്നെവിടെയും എഴുതി വച്ചിട്ടില്ല, അതാണ്‍് പ്രശ്നം.

1976 ല്‍ ഇന്ദിരാഗന്ധി സെക്കുലറിസം എഴുതിച്ചേര്‍ത്തു. പക്ഷെ അവിടെയും സെക്കുലറിസം എന്താണെന്നു നിര്‍വചിച്ചിട്ടില്ല, എന്റെ അറിവില്‍.

ഒരു ഭരണഘടനയിലെ വ്യവസ്ഥ ജനങ്ങളുടെ ഭാവനയനുസരിച്ച് മനസിലാക്കാനുള്ളതാണോ?
ഇതാണ്‍് പ്രശ്നം

ഇങ്ങനെ ഒരു പോസ്റ്റ് എഴുതി എന്നുള്ളതുകൊണ്ട്, എനിക്കിതിനേക്കുറിച്ചെല്ലാം അറിയില്ല. ഒരു ചര്‍ച്കയാണ്‍് ഉദ്ദേശിക്കുന്നത്.

ഇന്ദിരാഗാന്ധിയേക്കുറിച്ചുള്ള മാഷിന്റെ കാഴ്ചപ്പാട്, അതിനോടു പൂര്‍ണമായും യോജിക്കുന്നു. 1976ല്‍ ഇന്ദിരാഗാന്ധിയായിരുന്നു സെക്കുലറിസം നടപ്പാക്കിയത്, അതേ ഇന്ദിര തന്നെയാണ്‍് വൊട്ടു ബാങ്കും അതോടൊപ്പം നടപ്പാക്കിയത്, ഇതിന്റെ കാരണം, പശ്ചാത്തലം ഒക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

ഇംഗ്ലീഷ് വേര്‍ഷനില്‍ അതു ഞാനെഴുതിയിട്ടുണ്ട്. പക്ഷെ അതു പോസ്റ്റു ചെയ്യാന്‍ കഴിയുന്നില്ല, എന്തോ മെറ്റാലിങ്കിന്റെ കുഴപ്പം എന്നൊക്കെ കാണിക്കുന്നു.

‘സെക്യൂലറിസം എന്നാ‍ല്‍ സ്റ്റേറ്റ് മതങ്ങളെ നിരസിക്കലാണോ അതോ എല്ലാ മതങ്ങളെയും സ്വാംശീകരിക്കലാണോ എന്ന ചോദ്യത്തിന് ഇന്ത്യന്‍ പരിസ്തിതിയില്‍ തന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പാശ്ചാത്യ മാതൃക ഇവിടെ പ്രായോഗികമാവുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഒരു മധ്യമാര്‍ഗ്ഗമായിരിക്കും നമുക്ക് യോജിക്കുക എന്ന്‘

സമ്മതിക്കുന്നു, പക്ഷെ അങ്ങനെ മദ്ധ്യമമാര്‍ഗം എന്നു പറഞ്ഞാല്‍ എന്താണ്‍്?

പാശ്ചാത്യമാത്രുക ഉദാഹരണമായി കാണിച്ചതാണ്‍. അല്ലാതെ ഇന്ത്യ അതു ഉപയോഗിക്കണമെന്നല്ല. പക്ഷെ ഇത്രയും നാള്‍ സെക്കുലര്‍ രാജ്യമെന്നു നാഴികക്കു നാല്പതുവട്ടം ആളുകളു പറഞ്ഞോണ്ടു നടക്കുന്നത് എതു മോഡലിനെ അധികരിച്ചാണ്‍് അതാണ് സംശയം.

ഇന്ത്യന്‍ സംസ്കാരത്തില്‍ സെക്കുലറിസം ഒരു ശക്തമായ ധാരണയും തത്വ ചിന്തയുമായിരുന്നു. ചാതുര്‍വര്‍ണ്യം വന്ന് ആള്‍ദൈവങ്ങള്‍ ആചാരമകുന്നതിനു മുന്‍പ് ഇന്ത്യയിലെ എല്ലാ ശാസ്ത്രങ്ങളും ചിന്താധാരകളും സെക്കുലറിസത്തില്‍ അധിഷ്തിധമായിരുന്നു. എന്നു പറഞ്ഞാല്‍ മതം ഒരു ജീവിതരീതിയായിരുന്നു, ധര്‍മ്മാര്‍ജ്നത്തിനു വേണ്ടി. Religion was then a way of life. അതായിരുന്നു ധര്‍മ്മാനുഷ്ഠാനങ്ങള്‍. പര‍ലോകത്തിലുള്ള ദൈവത്തിലല്ല ഇന്ത്യന്‍ സെക്കുലറിസം ആധാര‍മാക്കിയിരുന്നത്. ഹോല്യോക്കിന്റെ സെക്ക്ലറിസത്തിനെക്കുറിച്ചുള്ള പാശ്ചാത്യ നിര്‍വചനവും ഇതില്‍ നിന്നു വ്യത്യസ്ഥമാണ്‍് എന്നെനിക്കു തോന്നുന്നില്ല.

മതം ഒരു വ്യക്തിയുടെ സ്വകാര്യതയാണ്‍്
അഥവാ ഒരു ചോയിസ്, അങ്ങനെ വന്നാല്‍ മത്രമേ മതമുള്ളവര്‍ക്കും മതം വേണ്ടാത്തവര്‍ക്കും ഒക്കെ ഒരു രാജ്യത്തില്‍ തുല്യപൌരന്മാരായി ജീവിക്കാനാകു.

ഈ ആശയം വളരെ സിമ്പിള്‍ അല്ലെ.

എന്നാല്‍ വ്യവസ്ഥാപിത മതങ്ങള്‍, അതായത് ചാതുര്‍വര്‍ണ്യ മതങ്ങള്‍, പരലോക ജീവിതവുമായി ഈ ലോക ജീവിതത്തെ ബന്ധപ്പെടുത്തുന്ന രീതികള്‍, അതു സെക്കുലര്‍ മതവിശ്വാസത്തിനു ഘടകവിരുദ്ധമാണ്‍്.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മതവും ജീവിതവും തമ്മില്‍ വേര്‍തിരിക്കാനാവില്ല എന്നു പല സെക്കുലറിസ്റ്റുകളും അഭിപ്രായപ്പെടുമ്പോള്‍ അവര്‍ ഉദ്ദെശിക്കുന്നത് ഇന്ത്യ്യയുടെ പുരാതന സ്ക്കുലര്‍ മതങ്ങളെയാണ്‍് അല്ലാതെ ചാത്രുര്‍വര്‍ണ്യ മതങ്ങളെയല്ല.

അതുപോലെ ക്രിസ്തീയ മതവും ഒരു വ്യവസ്ഥാപിത മതമാണ്‍്. ഇസ്ല്ലാം എന്റെ അറിവനുസരിച്ച് ഒരു വെ ഒഫ് ലൈഫ് ആണ്‍്. പക്ഷെ അത് ഒരു സംസ്കാരത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്നു പുറത്തു വരാന്‍ മടിക്കുമ്പോള്‍ ഒരു തിയോക്രസി-വ്യവസ്ഥാപിത് മതമാകുന്നു. അവിടെ ഡെമോക്രസിയുടെ ധാരണകള്‍ റെലവന്റ് അല്ലാതാകുന്നു.

വ്യക്തിക്കു സ്വകാര്യമതം/മതമില്ലായ്മ ധര്‍മ്മാര്‍ജനത്തിനുതകുന്ന വിധം സ്വതന്ത്രമയി പാലിച്ചുകൊണ്ട്, എന്നാല്‍ സാമൂഹ്യ ജീവിയായി മറ്റുള്ളവരുടെ ക്ഷേമവും എന്റെ ചുമതലയാണ്‍് എന്നു കരുതി ജീവിക്കുന്ന അവസ്ഥയാണ്‍് ഒരു സെക്കുലര്‍ ഡെമോക്രസി എന്നാണ്‍് സെക്കുലറിസത്തെക്കുറിച്ക് ഞാന്‍ മനസിലാക്കുന്നത്. ആ മതത്തിനു രാഷ്ട്രവുമായി ബന്ധപ്പെറ്റേണ്ട് കാര്യമില്ല.

‘രാഷ്ട്രീയ വ്യവസ്ഥയുടെ പുനര്‍നവീകരണവുമായി ബന്ധപെടുത്തി മാത്രമേ സാധ്യമാവൂ എന്നെനിക്ക് തോന്നുന്നു. അതാകട്ടെ ഒരു സാമൂഹ്യ നവോത്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.‘

ഇന്നത്തെ സെക്കുലര്‍ ധാരണ തെറ്റയിരിക്കുന്നിടത്തോളം ഒരു നവീകരണം ആവശ്യമാണല്ലോ

. എന്നാല്‍ ഇത്തരമൊരു ചര്‍ച്ച ബ്ലോഗില്‍ എത്രമാത്രം ഫലപ്രദമാവും? സാരമില്ല, സം തിങ്ങ് ഈസ് ബെറ്റര്‍ ദേന്‍ നതിങ്ങ് എന്നല്ല്ലെ!
എന്നാല്‍ ഈ ധാരണയെ മുതലെടുത്തു കൊണ്ടാണ്‍് ‘

ബ്ലോഗിലല്ലാതെ ഇതെവ്ടെ സാധ്യമാകുമെന്നാന്‍് മഷു കരുതുന്നത്.
അഭിപ്രായങ്ങളുമായി ഇനിയും വരുക.

ചാർ‌വാകൻ‌ said...

മാവേലി,,ലോബിയ്ങ്ങ് ഭരണക്കാരുടെ ഒരുതന്ത്രമാണന്നവാദം ശരിയല്ലന്നു തോന്നുന്നു.കഴിഞ്ഞമാധ്യമം വീക്കിലിയില്‍ തന്ത്രി കുടും ബത്തിലേ രാഹുല്‍ഈശ്വരന്‍ മതേതരവാദക്കാരുടെ ആക്രമണത്തിനെതിരെ മുസ്ളീം സഹോദരങ്ങളെ കൂട്ടിനുവിളിച്ചിരിക്കയാണ്.
ഭരണഘടനാപരമായി മതത്തേ മനസ്സിലാക്കുന്നതിനുപകരം
പ്രത്യയശാസ്ട്രപരമായി കണ്ടാല്‍,വം ശീയാധികാരത്തിന്റെ മെക്കാനിസം മനസ്സിലാകും .അധികാരമില്ലാതെ ഒരുമതവും ,മതമില്ലാതെഒരുഭരണകൂടവും നിലന്നിന്നിട്ടില്ല.
യുറോപ്പിലത്-കറകളഞ്ഞ വം ശീയപ്രശ്നത്തിന്റെ കാര്യമാണ്.
അറിവധികാരം -രാജ്യവും ,ശ്ക്തിയും ,മഹത്വവും കൈയടക്കുമ്പോള്‍.
മതസം രക്ഷണം ഒന്നുമില്ലാത്ത മര്‍ദ്ധിധ ജനത കളത്തിനുപുറത്തു തന്നെ.
എനിക്കുതോന്നുന്നത്-ജാതി തന്നേയാണ്,മുഖ്യപ്രശ്നം ,.മതം പിന്നീടെ വരു.
ദ്ളിത്ക്രൈസ്തവരുടെ കാര്യം തന്നേനോക്കുക.
അങ്കിളിനു പ്രത്യേകം നന്ദി..

Unknown said...

മാവേലി കേരളത്തിന്റെ ഒന്നാമത്തെ ചോദ്യത്തിന് അഞ്ചാമത്തെ ചോയ്‌സ് ആണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. അതായത് മതവും
രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് നമ്മുടെ സെക്ക്യുലറിസം എന്ന്. നമ്മുടെ രാഷ്ട്രത്തിന് ഒരു ഔദ്യോഗികമതം അഥവാ ദേശീയമതം
എന്നൊന്നില്ല എന്ന വളരെ പരിമിതമായ അര്‍ത്ഥം മാത്രമേ സെക്ക്യുലറിസം എന്നത് കൊണ്ട് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്
എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ മതത്തെ നമ്മുടെ ഭരണഘടന നിരസിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നില്ല. അതാണ്
ശരിയും പ്രായോഗികവും എന്ന് സോവിയറ്റ് റഷ്യയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എഴുപതില്‍ പരം വര്‍ഷങ്ങള്‍ മതത്തെ
തിരസ്ക്കരിച്ച ആ രാഷ്ട്രം നിലം‌പരിശായപ്പോള്‍ അവശിഷ്ട റഷ്യയിലും പിരിഞ്ഞ് പോയി ദേശീയത പുന:സ്ഥാപിച്ച മറ്റ് രാജ്യങ്ങളിലും
മതം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന അനുഭവപാഠം നമ്മുടെ മുന്‍പിലുണ്ട്. അതിന്റെ കാരണങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നത്
മനുഷ്യന് ജീവിയ്ക്കാന്‍ ഒരു ആത്മീയതയുടെ ആവശ്യം അനിവാര്യമായിട്ടുണ്ട് എന്നാണ്. അത്മീയത എന്നത് സാങ്കല്പികവും
അമൂര്‍ത്തവുമാണ്. മൂര്‍ത്തമായ മാനവികതയായിരുന്നു സാങ്കല്പികമായ ആത്മീയതയ്ക്ക് പകരം വെക്കേണ്ടിയിരുന്നത്. അത്തരം ഒരു മാനവികത രാഷ്ട്രത്തിന് പകര്‍ന്ന് നല്‍കാന്‍ സോവിയറ്റ് ഭരണകൂടത്തിനോ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ആയില്ല.

സത്യത്തില്‍ മതേരത്വം എന്ന പ്രയോഗം തന്നെ കപടമാണ്. മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ, മതേതരത്വം
എന്ന ഒന്നില്ല. കഥയറിയാതെയും ആലോചിക്കാതെയുമാണ് ഇവിടെ മതേതരത്വം എന്ന് സ്ഥാനത്തും അസ്ഥാനത്തും
പ്രസംഗിക്കുന്നത്. മാനവികത എന്നത് സമൂഹം അല്ലെങ്കില്‍ ലോകം അതിന്റെ വളര്‍ച്ചയില്‍ പ്രാപിക്കേണ്ടതായ ഒരു ഘട്ടമാണ്.
അത് അകാലത്തില്‍ ഉല്പാദിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. ജനങ്ങളാണ് രാഷ്ട്രം. അല്ലാതെ സര്‍ക്കാരല്ല. മതത്തെ
നിരസിക്കുമ്പോള്‍ നാം മനുഷ്യര്‍ക്ക് എന്ത് പകരം നല്‍കും എന്ന് ചിന്തിക്കേണ്ടതുണ്ട്. മതം ഉപേക്ഷിക്കുന്ന ഒരു വ്യക്തിക്ക്
പകരമായി ആ നിമിഷം തന്നെ മാനവികതയുടെ അഭയവും പരിലാളനവും കിട്ടേണ്ടതുണ്ട്. അത് ലഭിക്കാത്ത ഒരു സമൂഹത്തില്‍
മതേതരത്വം പ്രസംഗിക്കുന്നത് ആത്മവഞ്ചനയാണ്. അതാണ് ഇന്ന് രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്.

രണ്ടാമത്തെ ചോദ്യം , നിങ്ങള്‍ ഒരു സെക്കുലറിസ്റ്റാണോ? എങ്കില്‍ എന്തു കൊണ്ട് ? അതെ ഞാന്‍ സെക്ക്യുലറിസ്റ്റാണ്. എന്ത് കൊണ്ടെന്നാല്‍ പ്രധാനമായി ഞാന്‍ ഒരു മനുഷ്യനായാണ് ജനിച്ചത് എന്ന് ബുദ്ധി വന്നപ്പോള്‍ എനിക്ക് മനസ്സിലായി. ജീവിയ്ക്കാന്‍
മതം വേണ്ടെന്നും എനിക്ക് മാനവികതയാണ് വേണ്ടതെന്നും ഞാന്‍ തിരിച്ചറിച്ചു. എനിക്ക് മനുഷ്യരുടെ സ്നേഹവും അംഗീകാരവുമാണ് വേണ്ടിയിരുന്നത്. ഇത് രണ്ടും ദാരിദ്ര്യരേഖയ്ക്ക് വളരെ താഴെയായതിനാല്‍ ചുറ്റുപാടുകളില്‍ നിന്ന്
എനിക്കാവശ്യമായത് കറന്നെടുക്കാന്‍ ഞാന്‍ ശീലിച്ചു. സ്വന്തം മന:സാക്ഷിയുടെ ശുദ്ധികരണമാണ് ആത്മീയത എന്ന് ഞാന്‍
നസ്സിലാക്കി. അത്തരം ഒരു ആത്മീയത ഇല്ലെങ്കില്‍ മനസ്സ് വരണ്ട് പോയി ജീവിതം ശുഷ്കമായി പോകും. ഈ ഒരു ആത്മീയത
പരിമിതമായെങ്കിലും ഇന്ന് പ്രചരിപ്പിക്കുന്നത് മതങ്ങള്‍ ആണ് താനും. സര്‍ക്കാറിന് ഇതില്‍ റോള്‍ ഒന്നുമില്ല. മതേതരവാദികള്‍ക്കും
യുക്തിവാദികള്‍ക്കും ഈ പറഞ്ഞ ആത്മീയത പ്രചരിപ്പിക്കാനും കഴിയില്ല.

അതിനാല്‍ വ്യക്തിപരമായി ഒരു സെക്ക്യുലറിസ്റ്റായിരിക്കുമ്പോള്‍ തന്നെ മതങ്ങളെ നിരസിക്കുന്നതായിരിക്കരുത് നമ്മുടെ സ്റ്റേറ്റിന്റെ പോളിസി എന്ന് ഞാന്‍ കരുതുന്നു.
അധികാരത്തിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാറിന്റെ ചെലവിലും അല്ലാതെയും മതപ്രീണനം നടത്തുന്നതാണ് എതിര്‍ക്കപ്പേണ്ടത്.

ഞാന്‍ പോസ്റ്റിന്റെ ബോഡിയിലേക്ക് കടന്ന് എന്തെങ്കിലും അഭിപ്രായം പറയണമെങ്കില്‍ ഇനിയും കുറച്ചു കൂടി പഠിക്കാനുണ്ട്.
അതിനാല്‍ അത് മാറ്റി വെക്കുന്നു. അതിനിനിയും സമയമുണ്ടല്ലൊ, അതിനാല്‍ മവേലികേരളത്തിന്റെ എന്നോടുള്ള കമന്റിന്റെ
അവസാനത്തെ വരിയിലേക്ക് നേരെ കടക്കുകയാണ് ഞാന്‍. “ബ്ലോഗിലല്ലാതെ ഇതെവിടെ സാധ്യമാകുമെന്നാണ് മാഷ് കരുതുന്നത് ”,ഇത്തരമൊരു ചര്‍ച്ച ബ്ലോഗില്‍ എത്രമാത്രം ഫലപ്രദമാവും? എന്ന എന്റെ സംശയത്തിനാണ് ചോദ്യരൂപേണയുള്ള മറുപടി.

കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വെച്ച് അങ്കിളിനെ കണ്ടുമുട്ടാനും പലതും പറഞ്ഞ കൂട്ടത്തില്‍ ബ്ലോഗിനെ പറ്റി പരാമര്‍ശിക്കാനും അവസരം കിട്ടി. ഞങ്ങളുടെ വിലയിരുത്തല്‍ വെച്ച് ഏറിയാല്‍ ഒരു ഇരുന്നൂറ് പേരാണ് പോസ്റ്റുകള്‍ എഴുതിയും
കമന്റുകളില്‍ കൂടി ചര്‍ച്ച ചെയ്തും വായിച്ചും സജീവമായി ബ്ലോഗില്‍ ഇടപെടുന്നത്. അതും വെര്‍ച്വല്‍ പരിസരത്ത്. പ്രൊഫൈലുകളുടെ എണ്ണം കണക്കാക്കിയാല്‍ പതിനായിരങ്ങള്‍ കാണും. പക്ഷെ ലൈവായി എന്നും അത്രയും പേരേയുള്ളൂ.ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കേരളം മനസ്സിലാക്കുന്നുണ്ടോ, സംശയമാണ്.

അത് കൊണ്ടാണ് ബ്ലോഗ്ഗേര്‍സ് ഭൂമിയില്‍ ഇറങ്ങി വന്ന് പൊതുസമൂഹത്തോട് സംവദിക്കാന്‍ വേണ്ടി ഒരു സംഘടന രൂപീകരിക്കണമെന്ന ആവശ്യം ഞാന്‍ മുന്നോട്ട് വെച്ചിരുന്നത്. ഒരു പത്ത് ബ്ലോഗ്ഗേര്‍സ് നേരിട്ട് വന്ന് പൊതുകാര്യങ്ങളില്‍
ഇടപ്പെട്ടിരുന്നുവെങ്കില്‍ അത്രയും ഇം‌പാക്റ്റ് സൃഷ്ടിക്കാന്‍ കഴിയുമല്ലൊ. ഞാന്‍ സമീപിച്ച ഒന്ന് രണ്ട് ബ്ലോഗ്ഗര്‍മാര്‍ അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് പ്രതികരിച്ചത്. ആ രണ്ട് പേരല്ല ബൂലോഗം. എന്നാല്‍ അനാരോഗ്യം നിമിത്തം എനിക്കങ്ങനെയൊന്ന് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലൊ എന്തെങ്കിലും ചെയ്യുന്നത്, അത് കൊണ്ടാണ് സംതിങ്ങ് ഈസ് ബെറ്റര്‍ ദേന്‍ നതിങ്ങ് എന്ന് പറഞ്ഞത്.ഇത്രയെങ്കിലും നടക്കുന്നല്ലൊ, നടക്കട്ടെ എന്ന് സാരം.

ശ്രീ.യരലവ തന്റെ കമന്റില്‍ എന്റെ വാക്കുകളെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.യരലവയോട് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല.അല്ലെങ്കില്‍ തന്നെ നീണ്ടു പോയി. മാത്രമല്ല ഇനിയും അവസരമുണ്ടല്ലൊ.ഈ ചര്‍ച്ച സജീവമാകുകയാണെങ്കില്‍ നന്നായിരുന്നു.

ഞാന്‍ ഒന്നും ഖണ്ഢിതമായി പറഞ്ഞതല്ല. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാര്‍.
ആശംസകളോടെ,

മാവേലി കേരളം said...

യരലവ

വന്നതില്‍, അഭിപ്രായം പറഞ്ഞതില്‍ സന്തോഷമുണ്ട്.

അതെ ആ കമന്റ് അല്പം കട്ടിയായി പോയി. അല്ലേ?ശരിയാണ്‍് എന്റെ പോസ്റ്റിന്റെ എസെന്‍സാണ്‍് ആ പാര. എന്നാലും ക്രമേണ അതു ലളിതമാക്കാം.

സുകുമാരന്‍ മാഷിനെഴുതിയ കമന്റില്‍ അതു കുറച്ചുകൂടി വ്യക്തമാക്കിയിട്ടുണ്ട്. അതും വായിക്കുമല്ലോ?

യരലവയുടെ ചോദ്യങ്ങള്‍ പ്രസക്തമാണ്‍്. ഒരു പ്രിന്‍സിപ്പിളിന് വ്യക്തമായ വിര്‍വചനങ്ങള്‍,അതിര്‍വരമ്പുകള്‍ ഇവയൊക്കെ ആവശ്യമാണ്‍്. ജനാധിപത്യത്തിന്റെ ധര്‍മ്മപുസ്തകമാണ്‍് ഭരണഘടന. കൃത്യമായി കാര്യങ്ങള്‍ അവിടെ പറയണം. വായിക്കുന്നവന്റെ ഭാവനയായിരിക്കരുത് അതിന് അതുര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നത്.

പിന്നെ ജനാധിപത്യം പ്രായോഗികമാകുന്നത്, ജനങ്ങള്‍ ഈ ഭര്‍ണഘടനാധര്‍മ്മത്തെ ചര്‍ച്ചചെയ്ത് അതിന്റെ വ്യാപ്തിയും ആഴവും മാന്‍സിലാക്കുമ്പോഴാണ്‍്. അങ്ങനെയൊരു ചര്‍ച്ച് നമ്മുടെ രാജ്യത്ത് മത-രാഷ്ട്ര്രിയ താല്പര്യക്കാര്‍ മനപൂര്‍വം തടഞ്ഞു വച്ചു എന്നാണ്‍് എന്റെ അഭിപ്രായം.

അതിനെതിരായിട്ടാണ്‍് എന്റെ ഈ പോസ്റ്റ്. ജനാധിപത്യ ധര്‍മ്മങ്ങള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്തു മനസിലാക്കട്ടെ.

കൂടുതല്‍ ബ്ലോഗേഴ്സ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു കരുതുന്നു.

Kaippally said...

വളരെ നല്ല ലേഖനം. എല്ലാരും മതത്തിനുള്ളിൽ തന്നെ ചുറ്റിക്കറങ്ങുന്നതുകൊണ്ടാണു് ഇതുവരെ ഇവിടെ ഇറങ്ങി അഭിപ്രായം പറയാത്തതു്.

ചില സിനിമകളിൽ എന്തെങ്കിലും കോപ്രായം കാണിച്ചിട്ട് ഇതു് Kung-fu ആണു് എന്നു് പറഞ്ഞാൽ ജീവിതത്തിൽ Kung-fu കണ്ടിട്ടില്ലാത്തവർ വിശ്വസിക്കാതെ നിവർത്തിയില്ല. അഭ്യസ്തവിദ്യരായ ജനങ്ങൾ പശ്ചാത്യ രാജ്യങ്ങളിൽ അവരുടെ ഭരണഘടനകളിൽ എഴുതിവെച്ച ആശയങ്ങൾ ഇന്ത്യയിൽ പ്രാഭല്യത്തിൽ കൊണ്ടുവരണമെങ്കിൽ അതു ഉൾകൊള്ളുന്ന ജനത വേണ്ടം.

Secularism വേറെ Indian Secularism വേറെ. അജ്ഞരായ ഭൂരിഭാഗം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ മതം ഒരു അത്യന്താപേക്ഷിത ഘടകമാണെന്നുള്ളതു് നാം മറക്കുന്നു. സാക്ഷരത വർദ്ധിപ്പിക്കുന്നതു് ചില്ലറ കാര്യവുമല്ല. ചിലപ്പോൾ പതിറ്റാണ്ടുകൾ എടുത്തെന്നിരിക്കും. ഭാരതത്തിന്റെ സാക്ഷരത വർദ്ധിക്കുന്നതു് അനുസരിച്ചു് മതങ്ങളുടെ സ്വാധീനം ജനങ്ങളിൽ നിന്നും താനെ കുറയും.

ഇന്ത്യൻ ഭരണഘടന ഭേദഗതി വരുത്തുന്നതു് അതിനെ ബഹുമാനിക്കുന്ന ഭൂരിപക്ഷ ജനതയായിരിക്കണം. ആ മാറ്റങ്ങൾ മുകളിൽ നിന്നല്ല ആരംഭിക്കേണ്ടതു് മറിച്ചു് ജനങ്ങളുടെ മനസിൽ നിന്നായിരിക്കണം. അതിനാവശ്യം വിദ്ദ്യാഭ്യാസമാണു്. വിദ്ദ്യാഭ്യാസമില്ലാതെ ഒരു മാറ്റവും ഉണ്ടാകില്ല.

ഇന്ത്യ secular ആണോ എന്നൊന്നും ഇന്നത്തെ ഭാരതത്തിനു് അറിയില്ല. അറിയണമെന്നും ഇല്ല.


ചിത്രകാരൻ പറഞ്ഞു:
"കൃസ്തുവിനെ തല്ലിക്കൊന്ന് കുരിശില്‍ കെട്ടിത്തൂക്കിയ കൃസ്ത്യാനികള്‍ "


ക്രിസ്തുവിനെ ക്രൂശിച്ചതു് ക്രിസ്ത്യാനികൾ ആണെന്നുള്ള ഈ പുതിയ അറിവിനു് ചിത്രകാരനോടു് ഞാൻ കടപ്പെട്ടിരിക്കുന്നു. താങ്കളുടെ ഒരു പ്രതിമ ഏതെങ്കിലും ഒരു roundaboutൽ സ്ഥാപിക്കാൻ അനുവദിച്ചാലും.

Unknown said...

വ്യവസ്ഥാപിതമായ സംഘടിതമതം ഭരണവ്യവസ്ഥയില്‍ നിന്ന് വേറിട്ട് നിന്ന് അത് വൈയ്യക്തികവും അത്മീയ-ധാര്‍മ്മികവുമായ മേഖലകളില്‍ മാത്രം വ്യവഹരിച്ചാല്‍ മതി എന്ന് തന്നെയാണ് സെക്കുലറിസത്തെ കുറിച്ച് നമ്മുടെ ഭരണഘടന അനുശാസിക്കുന്നത് എന്ന് തോന്നുന്നു. ചിത്രകാരന്റെ കമന്റില്‍ മതങ്ങള്‍ പരലോകകാര്യങ്ങള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത് എന്നൊരു ധ്വനി വന്നു പോയോ എന്ന് സംശയം . എങ്കില്‍ അത് ശരിയല്ല. ഫലം എന്തായാലും ഇഹലോകകാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താന്‍ മതങ്ങള്‍ പരലോകം എന്ന സങ്കല്പം ഉപയോഗപ്പെടുത്തുകയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. പരലോകം എന്നത് ഒരു യാഥാര്‍ഥ്യമാണെന്ന് എല്ലാ മതങ്ങളും കരുതുന്നത് വേറെ കാര്യം.ഇഹലോകവ്യവഹാരങ്ങളില്‍ തന്നെയാണ് മതങ്ങള്‍ വര്‍ത്തിക്കുന്നത് എന്ന് പറഞ്ഞുവരികയാണ് ഞാന്‍.

അജ്ഞരായ ഭൂരിഭാഗം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ മതം ഒരു അത്യന്താപേക്ഷിത ഘടകമാണെന്ന കൈപ്പള്ളിയുടെ വാദം ശരിവെക്കാതിരിക്കാന്‍ കഴിയില്ല. ഞാന്‍ മനസ്സിലാക്കിയേടത്തോളം കൈപ്പള്ളി മതകാര്യങ്ങളില്‍ താല്പര്യമില്ലാത്ത ആളാണ്. അത്കൊണ്ട് ആ വാക്കുകളെ സംശയിക്കേണ്ടതില്ലല്ലൊ.

മാവേലി കേരളം said...

അങ്കിളേ വന്നതില്‍ വളരെ സന്തോഷം. അങ്കിളിനെ ഞാന്‍ പ്രതീക്ഷിന്നുണ്ടായിരുന്നു.
ഇനിയും വരണം.
അങ്കിളിന്റെ രണ്ടു കമന്റിനും കൂടിയുള്ള മറുപടിയാണ്‍്.

‘എന്നാല്‍ ഭരണഘടനയിലെ വാക്കുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ആ വാക്ക് അവിടെ എഴുതുമ്പോള്‍ ഭരണഘടന ഉണ്ടാക്കുമ്പോള്‍ അതുണ്ടാക്കിയവരുടെ മനസ്സിലിരിപ്പ് എന്തായിരുന്നു എന്നുകൂടെ ചികയേണ്ടി വരും‘.

പക്ഷെ ഭരണഘടനയില്‍ ഒന്നും എഴുതിയിരുന്നില്ല അങ്കിളേ, ഇതാണ്‍് ഞാന്‍ മനസിലാക്കിയത്. പക്ഷെ ഭരണഘടനയെഴുതിയവരുടെ മനസില്‍ സെക്കുലറിസത്തെ കുറിച്ചു ധാരണ ഉണ്ടായിരുന്നു അതു ശരിയാണ്‍്. കൊണ്‍സ്റ്റിറ്റൂഷനല്‍ അസംബ്ലിയില്‍ അവര്‍ അതിനേകുറിച്ചു ചര്‍ച്ച ചെയ്തിട്ടൂണ്ട്.പക്ഷെ അവരിപ്പോള്‍ ഇല്ല. അവരുടെ മന്‍സിലുള്ളത് ഇപ്പോള്‍ നമുക്കൂഹിക്കാന്‍ പറ്റില്ല എന്നുള്ളതല്ല, ഊഹിക്കെണ്ട ആവശ്യമില്ല എന്നാണ്‍് ഞാന്‍ കരുതുന്നത്. കാരണം ഒരു രാജ്യത്തിന്റെ ഭരണഘടനയുടെ കാതലായ തത്വങ്ങള്‍ ഭാവി തലമുറയ്ക്ക് ഊഹിക്കാന്‍ വിടുന്ന ഭരണഘടന സൃഷ്ടികളെ സംശയത്തോടെയേ ഞാന്‍ കാണുന്നുള്ളൂ.

എന്തു കോണ്ട് സെക്കുലറിസം ഒരു ഭരണ വ്യവസ്ഥയായി എഴുതി, അതു നിര്‍വചിച്ചില്ല ഇന്ത്യന്‍ ഭരണഘടനാ സൃഷികള്‍.

ആ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ ആ സാഹചര്യം അറുപതു വര്‍ഷം കഴിഞ്ഞെട്ടെങ്കിലും ജനങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. എന്നു പറഞ്ഞാല്‍ ഇതൊക്കെ എനിക്കറിയാം എന്നല്ല കേട്ടോ? നമുക്ക് അറിയേണ്ടിയിരിക്കുന്നു.

എന്നാല്‍ അങ്കിളു പരയുന്നു ജനങ്ങളെ അറിയിക്കാന്‍ ‘അധികാരപ്പെടുത്തിയിരിക്കുന്നത് സുപ്രിം കോടതിയിലെ ഭരണഘടനാ ബെഞ്ചിനെയാണ്.‘ എന്ന്.

അങ്ങനെ ഒന്നിനെക്കുറിച്ചുള്ള കൂടുതല്‍ വിവരം അറിയിക്കുമല്ലോ?

എന്റെ അറിവില്‍ ഭരണഘടനാവ്യവസ്ഥകള്‍ പൊതുവെ അതിന്റെ കാച്ചിക്കുറുക്കിയ മട്ടിലാണ്‍് എഴുതുക. സുപ്രീം കോര്‍ട്ട് ഒരു കേസു വരു‍മ്പോള്‍ അതിനനുസരിച്ച് വാദങ്ങള്‍ നടത്തി അതിനു കൂടുതല്‍ മജ്ജയും മാംസവും കൊടുക്കും എന്നുള്ളതാണ്‍്.

‘ഒരിടത്ത് സെക്കുലറാണെന്നും, വേറോരിടത്ത് ജാതിപറഞ്ഞ് ആനുകൂല്യങ്ങള്‍ നേടിക്കൊള്ളണമെന്നും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെങ്കിലും, അതെല്ലാം പരസ്പരവിരുദ്ധങ്ങളെന്ന് ഇതുവരെ ഒരു കോടതിയും വിധിക്കാത്തത് അതുകൊണ്ടായിരിക്കണമല്ലോ‘ഇതു മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട് അങ്കിളേ? ഇത്തിരി കൂടീ വിശദമാക്കുമല്ലോ?

‘ഞാന്‍ മനസ്സിലാക്കുന്നത് ഇന്‍ഡ്യ സെക്കുലര്‍ എന്നുവച്ചാല്‍ മതങ്ങളെല്ലാം തുല്യരാവാന്‍ ആഗ്രഹിക്കുന്നതും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതുമായ ഇന്‍ഡ്യ എന്നാണ്‘.

ഞാനും ഇങ്ങനെ തന്നെയാണ്‍് ധരിച്ചിരുന്നത് അങ്കിളേ.

അതെ നമ്മള്‍ ഓരോരുത്തരും ഒരോന്നു ചിന്തിക്കയാണ്‍്, സെക്കുലറിസത്തിന്റെ പേരില്‍, എന്നാല്‍ അതെന്താണ്‍് എന്നു വ്യക്തമാക്കാത്തിടത്തോളം കാലം വേറൊരാള്‍ക്ക് അതു വേറൊന്നായി ചിന്തിക്കാം.അല്ലേ? ഇനി ഇത് യദ്ധാര്‍ഥത്തില്‍ എന്താണ്‍്? അതാണ്‍് പ്രശ്നം.

1976ല്‍ ഇന്ദിരാഗാന്ധി സെക്കുലറിസത്തെ ഒരു കോണ്‍സ്റ്റിറ്റൂഷണല്‍ വ്യവസ്ഥയാക്കി ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചു. അവരും അതു വ്യക്തമായി എന്താണെന്നു പറഞ്ഞിട്ടില്ല.

എന്നാല്‍ ഇന്ത്യയുടെ 1950ലെ ഭരണഘടനാസൃഷ്ടികളുടെ മനസില്‍ കൂടി കടന്നു പോയിരുന്നതൊന്നുമല്ല്ല അവരുടെ മന‍സില്‍ കൂടി കടന്നു പോയിരുന്നത് എന്നു മനസിലാക്കാന്‍ എമേര്‍ജന്‍സി കാലഘട്ടത്തേയും അതിനോടനുബന്ധിച്ച് ഇന്ത്യയില്‍ നടന്ന് ജ്നാധിപത്യ ഭര്‍സനവും മനസിലാക്കിയാല്‍ മ‍തി.

മതവും സ്റ്റേറ്റും തമ്മിലുള്ള അവിഹിത ബന്ധമാണ്‍് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ അര‍ക്കിട്ടുറപ്പിച്ചത്.

അപ്പോള്‍ ഇന്ത്യന്‍ സെക്കുലറിസമെന്നു പറയുമ്പോള്‍ പത്തറുപതു വര്‍ഷം മുന്‍പ് ഇന്ത്യന്‍ ഭരണകൂട സൃഷ്ടികള്‍ വെളിപ്പടുത്താതിരുന്ന സെക്കുലറിസമോ അതോ ഇന്ദിരയുടെ വോട്ടു ബാങ്കോ ഇതിലേതാണ്‍് ഇന്ത്യന്‍ സെക്കുലറിസം? അതോ ഒരിക്കലെങ്കിലും ഇന്ത്യ ഒരു സെക്കുലര്‍ ര്രാഷ്ട്രമായിരുന്നോ? ഈ ചോദ്യങ്ങള്‍ ശക്തമായി ചൊദിക്കേണ്ട സമയമായി എന്നാണ്‍് ഞാന്‍ ചിന്തിക്കുന്നത്, അതാണ്‍് എന്റെ പോസ്റ്റിന്റെ ഉദ്ദേശം.

‘ഒറ്റയടിക്ക് തുല്യരാക്കാന്‍ പറ്റില്ലല്ലോ. ആദ്യം സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജാതിക്കാരുടെ ഉന്നമനത്തിനുവേണ്ടി ‘റിസര്‍വേഷന്‍ ’ ഭരണഘടനയില്‍ വിഭാവന ചെയ്തു. സാമുഹ്യ അസമത്വം മാത്രമാണ് അവിടെ പ്രസക്തം. പിന്നോക്കകാരുടെ സാമ്പത്തികം നോക്കേണ്ട കാര്യമില്ല. എന്നാല്‍ നാമിന്ന് അതിനെ വെള്ളം ചേര്‍ത്ത് സാമ്പത്തികം കൂടി കൂട്ടിക്കലര്‍ത്താന്‍ നോക്കുന്നു. ഭരണഘടന ഉണ്ടാക്കിയപ്പോള്‍ തന്നെ സാമ്പത്തിക ഭദ്രതയുള്ള പിന്നാക്കക്കാര്‍ ഉണ്ടായിരുന്നില്ലേ. ഉദാ: ഡോ. അബദ്ക്കര്‍ തന്നെ. അന്നൊന്നും ആരെയും റിസര്‍വേഷന്‍ പരിധിയില്‍ നിന്നും പുറത്താക്കിയിരുന്നില്ല്ലല്ലോ‘.

ഭരണഘടനയില്‍ റിസര്‍വേഷന്‍ വിഭാവന ചെയ്തിരുന്നു. സെക്കുലറിസവും റിസര്‍വേഷനും എന്റെ അറിവില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളല്ല.

മതവും രാഷ്രവും കൃത്യമായി വേര്‍തിരിച്ച അമേരിക്കന്‍ ഭരണഘടനയില്‍ അഫര്‍മേറ്റീവ് ആക്ഷനു സ്ഥനമുണ്ട്.

പക്ഷെ അതല്ലല്ലോ ഇന്ത്യയിലെ പ്രശ്നം.പിന്നോക്കനെ വികസിപ്പിക്കുന്നതിനണോ ഇന്ത്യയില്‍ റിസര്‍വേഷന്‍ പ്രയോഗത്തിലാക്കാന്‍ ശ്രമിച്ചത്.

ഇന്ദിരാ ഗാന്ധി രാഷ്റ്റ്ര്രിയ കച്ചവടത്തില്‍ നിന്നു പിരിഞ്ഞപ്പോള്‍, കൊണ്‍‌ഗ്രസിന്റെ വോട്ടു ബാങ്കൂ ഭദ്രമായി വളഞ്ഞിട്ടു.

പിന്നീടു വന്ന ബിജെപി, ജനതാദള്‍,രണ്ടു പേരും വോട്ടുബാങ്കു തേടി കൈയ്യിട്ടു വാ‍രിയത് ഒരേചട്ടിയില്‍-ഇന്ത്യന്‍ ഓബിസി. മണ്ഡല്‍‍കമ്മീഷന്‍ കമ്മീഷന്റെ നടത്തിപ്പു കാട്ടിത്തന്നില്ലേ എല്ലാ രാഷ്റ്റ്രീയക്കോമരങ്ങളുടെയും വോട്ടുബാങ്കു ആഭിമുഖ്യം.

എന്തീന് കഷ്ടപ്പെടുന്നവന്റെയും ദുഖിക്കുന്നവന്റയും രക്ഷകരായി അവതരീച്ചെന്നു പറയുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നിലപാടെന്തായിരുന്നു. കമ്യൂണിസ്റ്റു നമ്പൂതിരിപ്പാടിന്റെ മറ്റെല്ലാ സത്വത്തേക്കാളും മുന്നില്‍ നില്‍ക്കുന്നത് തന്റെ നമ്പൂതിരി സത്വമാണേന്നദ്ദേഹം തെളിയിച്ചില്ലേ, ജാതിയുടെ പേരില്‍ റിസര്‍വേഷനെ എതിര്‍ത്തുകൊണ്ട് അതേസമയം കേരളത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ജാതിയുടെ പേരില്‍ തന്നെ സമ്പത്തിക റിസര്‍വേഷന്‍ വേണമെന്നു പറഞ്ഞപ്പോള്‍.

അതായത് റിസര്‍വേഷന്‍ കൊള്ളം. പക്ഷെ അതു വോട്ടു ബാങ്കിന്റെ പെരിലൂള്ള ഭിക്ഷയാകുമ്പോള്‍, അതു ഒരു വിഭാഗത്തിന്റെ രാഷ്ട്ര്രിയ സ്വാതന്ത്ര്യത്തിന്റെ വിലയാകുന്നു.

അവിടെ സെക്കുലറിസം ഭര്‍സിക്കപ്പെടുന്നു.റിസര്‍വേഷന്‍, ജാതി, മതം, ദൈവം, വോട്ടു ബാങ്ക്, ഇതെല്ലാം ഒരേ നിരയില്‍ ഇന്ത്യന്‍ രാഷ്ട്ര്രിയത്തിന്റെ പിമ്പുകളായി വന്നു നിന്നതാണ്‍് മന്‍ഡല്‍ കമ്മീഷന്‍ നടപ്പാക്കല്‍ രാഷ്ട്രത്തിനും ലോകത്തിനും വെളിപ്പെടുത്തിക്കൊടുത്തത്.

ഇവിടെയെവിടെയാണ്‍് സെക്കുലറിസത്തെ അക്കോമഡേറ്റു ചെയ്യാന്‍ കഴിയുക.

മതവും ജാതിയും രാഷ്ട്ര്രിയത്തില്‍ നിന്നു വേര്‍പെട്ടാലേ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം ജനങ്ങല്‍ക്ക് പരിചയിക്കാനും അനുഭവിക്കാനും ആകു. അതാണ്‍ സെക്കുലറിസ രാഷ്ട്രീയ ഉദ്ദേശം. എന്റെ കാഴ്ചപ്പാടില്‍.

‘അതുകൊണ്ട് സെക്കുലര്‍ ഇന്‍ഡ്യ് എന്നുവച്ചാല്‍ സെക്കുലര്‍ ആകാന്‍ പരിശ്രമിക്കുന്ന ഇന്‍ഡ്യാ എന്നു കരുതിക്കൂടേ‘

വെറുതെ അങ്ങനങ്ങു കരുതാന്‍ സാദ്ധ്യമാണോ അങ്കിളേ? അതിനുള്ള സാഹചര്യം ഇനുണ്ടെങ്കിലല്ല അങ്ങനെ കരുതാന്‍ പറ്റു.

അങ്കില്‍ ഇനിയും വരണം. അഭിപ്രായങ്ങളുമായി.

Kaippally said...

ഇന്ത്യയിൽ secularism എന്നു് ജനം ഉദ്ദേശിക്കുന്നതു് മതസഹിഷ്ണത എന്നാണു് (Religious Tolerance). പക്ഷെ ഇപ്പോൾ ഇതു് ഒരു miserable policy of appeasement ആയി മാറി എന്നു് തോന്നുന്നു. എല്ലാ മദസ്തരേയും സമാധാനിപ്പിക്കുക. ഒരു മതത്തിന്റെ പേരിൽ ആരെന്തു് തോന്നിവാസം കാണിച്ചാലും മതസഹിഷ്ണതയുടെ പേരിൽ കണ്ടില്ല എന്നു് നടിക്കലാണു് ഇപ്പോൾ സർക്കാർ ചെയ്യുന്നതു്. ഇതിന്റെ കാരണം ഭരണഘടനയിൽ അവ്യക്തമായി എഴുതിവെച്ച ചില വരികളുടെ അടിസ്ഥാനത്തിലാണെന്നു് തോന്നുന്നു.

ഇന്ത്യ മൊത്തമായി ഒരു Secular രാഷ്ട്രമായി മാറിയാൽ (അതായതു്: An absolute separation of church [religion] and state ) ഭാരതത്തിലെ കലിതുള്ളുന്ന 100 കോടി അന്ഥവിശ്വാസികളെ നേരിടാനുള്ള ശക്തി ഭരിക്കുന്നവർക്ക് ഉണ്ടാകുമെന്നു് തോന്നുന്നില്ല. ഭരണഘടനയിൽ എന്തു് എഴുതിപിടിപ്പിച്ചാലും ഇന്ത്യ ഒരു secular state അല്ല. ഭാവിയിൽ ആകുമെന്നും തോന്നുന്നില്ല.

പക്ഷെ ഭരണഘടനയിൽ ഒരു ചെരിയ ഭേതഗതി വരുത്താൻ ശ്രമിക്കാം. ഓരോ സംസ്ഥാനത്തിനും ഈ പ്രശ്നത്തിനുള്ള പരിഹാരം ജനങ്ങളുടെ താല്പര്യത്തിനു വിട്ടുകൊടുക്കാം. സംസ്ഥാന ഭാഷ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉള്ളതുപോലെതന്നെ ഓരോ സംസ്ഥാനത്തിനും അവരവരുടെ അന്ഥവിശ്വാസങ്ങൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യാം കൊടുക്കാനുള്ള ഭേതഗതി. ഇനി പൂർണമായും secular ആകണമെങ്കിൽ അതിനും.

മാവേലി കേരളം said...

ചാര്‍വാകാ,

‘മാവേലി,,ലോബിയ്ങ്ങ് ഭരണക്കാരുടെ ഒരുതന്ത്രമാണന്നവാദം ശരിയല്ലന്നു തോന്നുന്നു.കഴിഞ്ഞമാധ്യമം വീക്കിലിയില്‍ തന്ത്രി കുടും ബത്തിലേ രാഹുല്‍ഈശ്വരന്‍ മതേതരവാദക്കാരുടെ ആക്രമണത്തിനെതിരെ മുസ്ളീം സഹോദരങ്ങളെ കൂട്ടിനുവിളിച്ചിരിക്കയാണ്‘.

അതായത് ആദ്യം ഭരണക്കാരു തുടങ്ങി ലോബീയിംഗ്. പിന്നീട് സംഘടനകള്‍ അതേറ്റെടുത്തു. ഇപ്പോള്‍ ആ ലീഗസി വ്യക്തികള്‍ ഏറ്റെടുക്കുന്നു. ഇങ്ങനെയാണ്‍് ഞാന്‍ ഇതിനെ കാണുന്നത്.

രാഹുല്‍ ഈശ്വരന്റെ പിന്നില്‍ ആരൊക്കെയുണ്ട് എന്നാര്‍ക്കറിയാം.എല്ലാ ലോബീയിംഗിന്റെ പിന്നിലും നടക്കും ഒരു കച്ചോടം, ഒരു കൊടുക്കല്‍ വാങ്ങല്‍, വാങ്ങുന്നവന്‍ അവന്റെ സ്വാതന്ത്ര്യം പണയമാക്കുന്ന കച്ചോടം. ഇതേ ഞാനുദ്ദേശിച്ചുള്ളു.

മാവേലി കേരളം said...

സുകുമാരന്‍ മഷേ

അങ്കിള്‍ ചോദിച്ച ചോദ്യങ്ങളും അതിനു ഞാന്‍ കൊടൂത്ത മറുപടിയും ഒന്നു വായിക്കുമല്ലോ?

‘രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവാണ് നമ്മുടെ സെക്ക്യുലറിസം എന്ന്. നമ്മുടെ രാഷ്ട്രത്തിന് ഒരു ഔദ്യോഗികമതം അഥവാ ദേശീയമതം
എന്നൊന്നില്ല എന്ന വളരെ പരിമിതമായ അര്‍ത്ഥം മാത്രമേ സെക്ക്യുലറിസം എന്നത് കൊണ്ട് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്
എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അല്ലാതെ മതത്തെ നമ്മുടെ ഭരണഘടന നിരസിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യുന്നില്ല‘

രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ലെന്നുള്ളതു മാത്രമാണോ മാഷേ മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ്.

മാഷ് മുന്‍പ് എഴുതിയല്ലോ ഇന്ദിരാഗാന്ധിയാണ്‍് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപചയം കൊണ്ടുവന്നത് എന്ന്. അതെങ്ങനെയായിരുന്നു എന്നു മാഷിനറിയാമല്ലോ? രാഷ്ട്രീയത്തില്‍ മത-മൈനോറിട്ടി-ജാതി ചിന്തകള്‍ കുത്തിത്തിരിച്ച്. അവിടെ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു. അതാണ്‍് ഇന്ത്യന്‍ സെക്കുലറിസത്തിന്റെ പ്രശ്നം.

അല്ലാതെ മതം വേണമോ വെണ്ടയോ എന്നുള്ളതല്ല സെക്കുലറിസത്തിന്റെ പ്രശ്നം. സെക്കുലറിസവും സൊവിയറ്റു കമ്യൂണിസവും രണ്ടല്ലേ മാഷേ. സെക്കുലറിസത്തില്‍ വ്യക്തിക്ക് ഏതു മതവും പ്രാക്റ്റീസു ചെയ്യുന്നതിനുള്ള അവകാശമുണ്ട്. അതെ വ്യക്തിയുടെ ആത്മീയത പരിപാലിക്കുന്നതിനു വേണ്ടി.

എന്നാല്‍ ഇന്ത്യയിലെ എത്ര വ്യവസ്ഥാപിത മതങ്ങള്‍ വ്യക്തിയില്‍ ആത്മിയത വരുത്തുന്നതിനു ശ്രമിക്കുന്നുണ്ട്. മാഷു തന്നെ ഈ വിഷയത്തെ പരാമര്‍ശിച്ച് എഴുതിയിട്ടുണ്ടെന്നാണ്‍് ഓര്‍മ്മ.

വ്യവസ്ഥാപിത മതങ്ങള്‍ നടത്തുന്നത് ആത്മീയ കച്ചവടമാണ്‍്.

‘സത്യത്തില്‍ മതേരത്വം എന്ന പ്രയോഗം തന്നെ കപടമാണ്. മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ, മതേതരത്വം
എന്ന ഒന്നില്ല‘

മതേതരത്വത്തിന് മതത്തിനു വിരുദ്ധമായ എന്ന അര്‍ഥമുണ്ടെന്നാണോ മാഷ് ഇവിടെ പറയുന്നത്.

മാഷേ ചുരുക്കത്തില്‍ മതം വേണമോ വേണ്ടയോ എന്നല്ല നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത്. മതം രാഷ്ട്ര്രിയത്തില്‍ നിന്ന് മാറിനില്‍ക്കണം എന്നുള്ളതാന്‍്. അതായത് വ്യക്തി അവനിഷ്ടമുള്ള മതം അനുഷ്ടിക്കട്ടെ. ധര്‍മ്മാര്‍ജനത്തിനായി സെക്കുലര്‍ മതങ്ങളോ, പരലോക പ്രാപ്തിക്കു വെണ്ടിയോ, ഇഹ ലോക കാര്യ സാദ്ധ്യതക്കു വേണ്ടി വ്യവസ്ഥാപിത് മതങ്ങളോ?

ബയാന്‍ said...

ശ്രീ: സുകുമാരന് അഞ്ചരക്കണ്ടിയുടെ കമെന്റിലെ വൈരുധ്യങ്ങള് എന്നെ വിഷമിപ്പിക്കുന്നു, അദ്ദേഹം തന്നെ ഇത് ബോധ്യം വരുത്തും എന്നു തോന്നുന്നു.

സ്വന്തം മന:സാക്ഷിയുടെ ശുദ്ധികരണമാണ് ആത്മീയത എന്ന് ഞാന്
നസ്സിലാക്കി. അത്തരം ഒരു ആത്മീയത ഇല്ലെങ്കില് മനസ്സ് വരണ്ട് പോയി ജീവിതം ശുഷ്കമായി പോകും. ഈ ഒരു ആത്മീയത
പരിമിതമായെങ്കിലും ഇന്ന് പ്രചരിപ്പിക്കുന്നത് മതങ്ങള് ആണ് താനും. സര്ക്കാറിന് ഇതില് റോള് ഒന്നുമില്ല. മതേതരവാദികള്ക്കും
യുക്തിവാദികള്ക്കും ഈ പറഞ്ഞ ആത്മീയത പ്രചരിപ്പിക്കാനും കഴിയില്ല
.

മതത്തെ
നിരസിക്കുമ്പോള് നാം മനുഷ്യര്ക്ക് എന്ത് പകരം നല്കും എന്ന് ചിന്തിക്കേണ്ടതുണ്ട്. മതം ഉപേക്ഷിക്കുന്ന ഒരു വ്യക്തിക്ക്
പകരമായി ആ നിമിഷം തന്നെ മാനവികതയുടെ അഭയവും പരിലാളനവും കിട്ടേണ്ടതുണ്ട്. അത് ലഭിക്കാത്ത ഒരു സമൂഹത്തില്
മതേതരത്വം പ്രസംഗിക്കുന്നത് ആത്മവഞ്ചനയാണ്.


ഇഹലോകവ്യവഹാരങ്ങളില് തന്നെയാണ് മതങ്ങള് വര്ത്തിക്കുന്നത് എന്ന് പറഞ്ഞുവരികയാണ് ഞാന്.

ശ്രീ സുകുമാരന് അഞ്ചരക്കണ്ടിയുടെ ഈ അഭിപ്രായങ്ങളില് നിന്നു –
ആത്മീയതയില്ലെങ്കില് ജീവിക്കാനാവില്ല;
ആത്മീയത നല്‍കാന് മതേതരവാദികള്‍ക്കും യുക്തിവാദികള്‍ക്കും കഴിയില്ല.
ആത്മീയതയുടെ ഉല്പാദനവും വിതരണവും മതം ആണ് നിറവേറ്റുന്നത്,
മതമില്ലാതെ മനുഷ്യന് ജീവിക്കാനാവില്ല, ജനങ്ങളാണ് രാഷ്ട്രം , വെറും ജങ്ങളല്ല, മതം ഇല്ലാതെ ജീവിക്കാന് പറ്റാത്ത ജനത.
പരലോകകാര്യങ്ങള് പറഞ്ഞു ആത്മീയത പ്രോത്സാഹിപ്പിക്കുന്ന മതം തന്നെയാണ്, ഇഹലോകവ്യവഹാരത്തില് ഇടപെട്ട് രാഷ്ടം കെട്ടിപ്പടുക്കുന്നത്.ആകെ മൊത്തം ടോട്ടല് പറഞ്ഞാല് മതമാണ് രാഷ്ട്രം, രാഷ്ട്രമാണ് മതം.

മനുഷ്യനെ മനുഷ്യനായി കാണുന്ന മാനവികതയെകുറിച്ചു “മതത്തിന് വിരുദ്ധമായി മാനവികത മാത്രമേയുള്ളൂ“ എന്നു വരെ പറഞ്ഞുവച്ച താങ്കളുടെ ചിന്തയെന്തേ നിമിഷങ്ങള്‍കൊണ്ടു വഴുതിമാറുന്നത്. മാഷെ സത്യത്തില് മതവും അതിന്റെ വിശ്വാസികളും അല്ലെ ഈ ലോകം ഇന്നത്തെരൂപത്തില് ഡിസൈന് ചെയ്തിരിക്കുന്നത്. സ്വാഭാവീക നന്മയുമായി ജനിക്കുന്ന മനുഷ്യനെ ഒടുക്കം ഒരു പള്ളിമൂലയിലിരുത്തി മനുഷ്യനല്ലാതാക്കി തീര്ക്കുന്ന പ്രക്രിയ അല്ലെ മതം ചെയ്യുന്നത്. ഈ മതക്കാരുടെ ഇടയില് ജീവിച്ചുപോവാന് ചില്ലറ ചങ്കുറപ്പൊന്നും പോര മാഷെ, അത്ര ഭീഷണമാ ഇവന്മാരുടെ പരലോക ചിന്താസരണി. നീ വെറും വഴിയാത്രക്കാരനാണ്, ഭൂമി വെറും വഴിയമ്പ്ലമാണു, നിന്റെ ജീവിതം തീര്‍ത്തും ദൈവസ്മരണയിലായിരിക്കണം എന്നൊക്കെയല്ലെ മതത്തിന്റെ പാഠ്യങ്ങള്‍, എങ്ങിനെ നല്ലയിനം വാഴ വിത്തുല്പാദിപ്പിക്കാം, വനിതാ റ്റെന്നീസ്സില്‍ ഏതു ഡ്രസ്സ്കോഡാ നല്ലത് എന്നൊന്നുമല്ലല്ലോ.

ഓഫ്: മാഷെ അടുത്ത തവണ നാട്ടില് വന്നാല് മാഷിനോടൊത്തു ഒരു ചായകുടിക്കണം എന്നതു എന്റെ ഒരു ആഗ്രഹമാണ്.

മാവേലി കേരളം said...

കൈപ്പള്ളി വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം. കൈപ്പള്ളി ഈ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു.

കൈപ്പള്ളിയുടെ പറ‍ഞ്ഞ എല്ലാത്തിനോടും ഏറെക്കുറെ യോഗിക്കുന്നു. ഒരു കാര്യമൊഴിച്ച്.

‘അജ്ഞരായ ഭൂരിഭാഗം ജനങ്ങൾ ജീവിക്കുന്ന ഇന്ത്യയിൽ മതം ഒരു അത്യന്താപേക്ഷിത ഘടകമാണെന്നുള്ളതു് നാം മറക്കുന്നു‘.

ഒന്നാമതായി മതം വേണമോ വെണ്ടയോ എന്നുള്ളതല്ല നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.
രണ്ടാമതായി,അജ്ഞര്‍ക്ക് മതം അത്യന്താപേക്ഷിതമാണ്‍് എന്നു പറയുമ്പോള്‍ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നാണ്‍് എന്നാണ്‍ പറയുന്നത്. ഇതിന്റെ മറുപറം നോക്കിയാല്‍, അറിവുള്ളവര്‍‍ക്ക് മതം അത്യന്താപേക്ഷിതമല്ലെന്നു വരും.പക്ഷെ അങ്ങനെയല്ലല്ലോ നാം കണ്ടുവരുന്നത്.

നമ്മുടെ കേരളത്തിന്റെ അവസ്ഥ ഏടുത്താലറിയാം, അറിവും മതവുമായി യാതൊരു ബന്ധവുമില്ല എന്ന്`. ഉന്നത വിദ്യാഭ്യാസം തേടിയവര്‍ ധാരാളമാണ്‍് മതത്തിന്റെ അന്ധവിശ്വാസത്തില്‍ കുരുങ്ങിക്കിടക്കുന്നത്. ഇവിടെ മതം എന്നു ഞാന്‍ ഉദ്ദേശിക്കുന്നത് വ്യവസ്ഥാപിത മതങ്ങളെയാണ്‍്.

എനിക്കു തൊന്നുന്നത്, മതത്തിന്റെ ആടിസ്ഥാനം സംരക്ഷണത്തിനു വേണ്ടിയും കാര്യപ്രാപ്തിക്കുവെണ്ടിയും ഉള്ള ത്വരയാണെന്നാണ്‍്. മതം അത്തരക്കാര്‍ക്ക് ഒരു സ്യൂഡോ സംരക്ഷണം കോടുക്കുന്നു.മതം ദൈവം, പുരോഹിതന്‍, അവരോടൊപ്പം നില്ലുന്ന രാഷ്ട്രീയക്കാരന്‍ ഇവരില്‍ ഒക്കെ ഇവര്‍ സംരക്ഷകരെയാണ്‍് കാണുന്നത്.


അഥവാ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരാണ്‍് ഇവര്‍.

അവര്‍ക്കു സ്വന്തം കഴിവില്‍ വിശ്വാസമുണ്ടാക്കുകയാണ്‍്, വ്യവസ്ഥാപിത മതത്തിന്റെ കെട്ടില്‍ നിന്ന് അവരെ സ്വതന്ത്രാക്കുന്നത്.

(വ്യവസ്ഥാപിത മതത്തെ ഒരു ആത്മീയ കച്ചവടമായാണ് ഞാന്‍ കാണുന്നത്. സ്വകാര്യമതങ്ങളെ ആത്മീയ അന്വേഷണമായും. മനുഷ്യന്‍ വ്യവസ്ഥാപിത മതങ്ങളില്‍ നിന്ന് മാറി സ്വകാര്യമതങ്ങളിലേക്കു വരുന്നതാണ്‍് സെക്കുലറിസ്റ്റു ചിന്തയുടെ തുടക്കം. ഇതാണ്‍് എന്റെ കാഴ്കപാട്.)

അതെ അതിനു വിദ്യാഭ്യാസം വെണം. പക്ഷെ നമ്മുറ്റെ നാട്ടിലെ സ്ക്കൂളുകളില്‍ ഒന്നും സ്വയം കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുന്നില്ല. ഡിപ്പെന്‍ഡന്‍സിയിലാണ്‍് വിശ്വസിക്കുന്നത് അധികവും.

ബോട്ടം അപ് അപ്രോച്ച് ഡിപ്പെന്‍ഡന്‍സി സിണ്ഡ്രോം ഉള്ള ഒരു സമൂഹത്തില്‍ ശരിയാകുമൊ?

ഇന്ത്യ സെക്കുലര്‍ ആക്കണമോ എന്നുള്ളതില്‍ ഒരു റെഫറണ്ടം അങ്ങനെ ഉണ്ടായാല്‍ തന്നെ രാഷ്ടീയക്കാ‍രു അതു ഹൈ ജാക്കു ചെയ്യില്ലേ.

ഞാന്‍ എന്റെ ബ്ലോഗു നയത്തില്‍ എഴുതിയിരിക്കുന്നതു പോലെ കുട്ടികളെ ഒരു പുതിയ തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയേക്കുറിച്ചു പഠിപ്പിക്കണമെന്നുള്ള താല്പര്യമുണ്ട്. ഒരു ബ്ലോഗേഴ്സ് ഇനിഷിയേറ്റീവ് ആയി. ഇപ്പോള്‍ ഇത് വെറുമൊരാ‍ശയമാണ്‍്. ഇതെങ്ങനെ ഫലിപ്പിച്ചു കോണ്ടുവരണം എന്നുള്ളതിനെക്കുറിച്ച് വലിയ പീടിയില്ല. ഇതിലേക്ക് കൈപ്പള്ളിയുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിച്ചു കോല്ലുന്നു.

Unknown said...
This comment has been removed by the author.
Unknown said...

ഞാന്‍ സാമാന്യം ദീര്‍ഘമായ രണ്ട് കമന്റ് ഇവിടെ എഴുതിയിരുന്നെങ്കിലും അത് ഈ പോസ്റ്റ് മുഴുവനും വായിച്ച് അതിന്റെ സ്പിരിറ്റ് ഗ്രഹിക്കാതെയായിരുന്നു. ഞാനത് സൂചിപ്പിച്ചിട്ടുമുണ്ട്. അത് കൊണ്ടാണ് മതം വേണോ വേണ്ടയോ എന്ന ഒരു തലത്തിലേക്ക് എന്റെ പോയന്റുകള്‍ വഴുതിപ്പോയത്. കൈപ്പള്ളിയും ആ വഴിക്കാണ് സഞ്ചരിച്ചത്. എന്നോടും കൈപ്പള്ളിയോടും അത് മാവേലികേരളത്തിന് എടുത്ത് പറയേണ്ടിയും വന്നു. യഥാര്‍ത്ഥത്തില്‍ ഇന്നേവരെ ഇവിടെ ആരും ചര്‍ച്ച ചെയ്യാതിരുന്ന ഒരു വിഷയമാണ് മാവേലികേരളം ഇവിടെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. secularism എന്നാല്‍ എന്ത് ? നമ്മുടെ ഭരണഘടനയില്‍ 1976ല്‍ നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ എഴുതിച്ചേര്‍ത്ത പ്രകാരം സെക്കുലറിസം ഇവിടെ പ്രയോഗത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ? അതിനുള്ള ശ്രമങ്ങള്‍ എങ്കിലും അതിന് ശേഷം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളാണ് മാവേലി കേരളം ഉന്നയിക്കുന്നത്. അമേരിക്ക,ഫ്രാന്‍സ്,ടര്‍ക്കി എന്നീ രാജ്യങ്ങളിലെ ഉദഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചര്‍ച്ച ആ വഴിക്കാണ് നീങ്ങേണ്ടത്.

1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസവും സെക്കുലറിസം മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങളായി എഴുതിച്ചേര്‍ത്തത് ഒരു രാഷ്ട്രീയസ്റ്റണ്ട് മാത്രമായിരുന്നു എന്നതാണ് ആദ്യത്തെ കാര്യം. രാഷ്ട്രീയക്കാര്‍ പ്രസംഗിച്ച് പ്രസംഗിച്ച് ജനപ്രിയമാക്കിയ രണ്ട് വാക്കുകളായിരുന്നു സോഷ്യലിസവും,മതേതരത്വവും. അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങളെക്കുറിച്ച് അക്കാദമികസമൂഹമോ,രാഷ്ട്രീയനേതൃത്വങ്ങളോ സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെയോ ചിന്തിച്ചിരുന്നതായി തോന്നുന്നില്ല. അത്കൊണ്ട് തന്നെ മുസ്ഥഫാ കമാല്‍ ടര്‍ക്കിയില്‍ ചെയ്തപോലെയുള്ള ധീരമായ ഒരു നടപടിയൊന്നും ഇവിടെ ചിന്തിച്ചിട്ടുപോലുമില്ല. ആ അര്‍ത്ഥത്തില്‍ നമ്മുടെ നാട് ഇന്നും ഒരു സെക്കുലര്‍ രാഷ്ട്രമല്ല. ഇവിടെ രാഷ്ട്രീയക്കാര്‍ പറയുന്ന മതേതരത്വം ബി.ജെ.പി.യെ അകറ്റി നിര്‍ത്തലാണ്. അധികാരം പങ്ക് വെക്കാന്‍ തക്കം നോക്കി കൂട്ട് കൂടുകയും ചെയ്യും.അപ്പോള്‍ മതേതരത്വം തല്‍ക്കാലം അട്ടത്ത് വെക്കും.

സ്വാതന്ത്ര്യാനന്തരം അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്കൊന്നും നമ്മുടെ നാട് മാറ്റം കുറിച്ചിരുന്നില്ല. അത്കൊണ്ടാണ് പല ബ്രിട്ടീഷ് നിയമങ്ങളും ഇപ്പോഴും ഇവിടെ നടപ്പിലുള്ളത്. പോലീസ് സേനയെ പോലും തദ്ദേശീയര്‍ക്ക് യോജിക്കും വിധം നവീകരിച്ചിട്ടില്ല. അതാണ് ഇന്നും പോലീസിന്റെ ഔദ്യോഗികഭാഷ പുളിച്ച തെറിയായി തുടരുന്നത്. ബ്രിട്ടന്‍ ഉണ്ടാക്കി വെച്ച ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് സ്‌ട്രക്ചര്‍ എന്ന സ്കെല്‍ടണ്‍ ഉപയോഗിച്ച് ചില അല്ലറച്ചില്ലറ പരിഷ്ക്കാരാങ്ങളോടെ ഭരണം നടന്നു വരുന്നതാണ് ഇവിടെ കണ്ടുവരുന്നത്. മൌലികമായി ചിന്തിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ നമുക്കുണ്ടായില്ല എന്നത് ഒരു പോരായ്മയായി. വാചകകസറത്തുകളില്‍ അഗ്രഗണ്യന്മാരാണ് ഇവിടെ നേതാക്കളും മന്ത്രിമാരും ആകുന്നത്.

അപ്പോള്‍ സെക്കുലറിസം എന്ന വിഷയം നമ്മുടെ രാജ്യം അതിന്റെ ഗൌരവത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഒരു നിലപാട് തറയില്‍ നിന്ന് വേണം മവേലികേരളത്തിന്റെ പോസ്റ്റിനെ സമീപിക്കാന്‍ എന്ന് തോന്നുന്നു. ഈ ഒരു തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ അങ്കിള്‍,കൈപ്പള്ളി, ചിത്രകാരന്‍,യരലവ തുടങ്ങി എല്ലാ ബ്ലോഗ്ഗര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.

(ഓഫ്)യരലവയോട് : നമുക്ക് അവസരം കിട്ടുമെങ്കില്‍ ഒന്നിച്ച് ചായ കുടിക്കാം :) വ്യക്തിപരമായ സംവാദം ഈ പോസ്റ്റില്‍ ഒഴിവാക്കാം.

ബയാന്‍ said...

സുകുമാരന്‍ മാഷെ : മാഷ് പറഞ്ഞപോലെ മതേതരത്വം എന്ന വിഷയത്തില്‍ നിന്നു മതത്തെ ചീത്തവിളിക്കുന്ന തലത്തിലേക്കു ചര്‍ച്ച തെന്നിമാറുന്നത് കണ്ടപ്പോഴുള്ള വിഷമമാണ്, താങ്കളുടെ കമെന്റില്‍ ഞാന്‍ ഇടപെട്ടത്, തീര്‍ത്തും അതൊരു വ്യക്തിപരമായ സംവാദമല്ല, ഈ ചര്‍ച്ചയില്‍ താങ്കളുടെ സംഭാവന ഗൌരവത്തില്‍ താങ്കള്‍ പറയുന്നപോലെ “ അതിന്റെ സ്പിരിറ്റ് ഗ്രഹിച്ച് കൊണ്ട് തന്നെ ആവേണ്ടതുണ്ട്.

മാവേലികേരളം: താങ്കള്‍ അറിഞ്ഞുകൊണ്ടുതന്നെയാണോ വേര്‍ഡ്‌വെരി അക്റ്റീവായി കിടക്കുന്നത്.

വിചാരം said...

ആദ്യം ഒരഭിനന്ദനം മാവേലി കേരളത്തിന്, നല്ല ലേഖനം .
ഇന്ത്യന്‍ സെക്കുലറിസം- ഇന്ത്യയൊരു സെക്കുലര്‍ രാഷ്ട്രമാണോ ? ഇതാണല്ലോ വിഷയം, സ്വാഭാവികമായും മതം ഈ വിഷയത്തിലെ പ്രധാന ഘടകമാണ്. ഭാരതം സ്വതന്ത്രമായിട്ട് 61 വര്‍ഷമല്ലേ ആയിട്ടൊള്ളൂ , ഇതിന് മുന്‍പുള്ള പതിനായിരത്തോളം വര്‍ഷം നമ്മുടെ വ്യവസ്ഥിതികള്‍ എന്തല്ലാമായിരിന്നു, എന്നല്ലാം വിലയിരിത്തിയാല്‍ മതം എന്ന വ്യവസ്ഥാപിത താല്പര്യങ്ങളെ ഭാരതത്തിലെ നിന്ന് ഒരു വിദ്യാഭ്യാസത്തിനും ഉള്‍മൂലനം ചെയ്യാനാവില്ല, കാലേന്തരെ അതിശക്തമായ ഒരു ഭൂതത്തെ പോല്ലെ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ പോലും വിഴുങ്ങിയേക്കാം.
ഭാരതം ഒരു സംസ്ക്കാരമായിരിന്നു വൈവിധ്യമാര്‍ന്ന സംസ്ക്കാരം ,ആ സംസ്ക്കാരത്തില്‍ രാജ്യം ഭരിച്ചിരിന്ന രാജാവിന് ദൈവസ്ഥാനമായിരിന്നു ,നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം ഇന്നത്തെ ദൈവങ്ങള്‍ രാജാവും രാഞ്ജിയുമെല്ലാം ആയിരുന്നു എന്നത് നമ്മുക്കേവര്‍ക്കുമറിയാലോ. ആ സംസ്കാരം ഇന്ന് സംഘടിതമായൊരു മതമായി തീര്‍ന്നപ്പോഴും, രാജ്യ ഭരണം ജനാതിപത്യത്തിലധിഷ്ടിതമായ വ്യവസ്ഥിതി ആയി തീര്‍ന്നപ്പോഴും തിര്‍ത്തും ഇവ രണ്ടും സങ്കലിതമായൊരു നേര്‍രേഖ ഉണ്ടായിട്ടുണ്ട്, ഈ നേര്‍രേഖയെ പിരിച്ചെഴുതാന്‍ ആവാത്ത വിധം ഭരണ വ്യവസ്ഥിതിയും അതിനോട് സമരപ്പെട്ടു കഴിഞ്ഞു, കാലാന്തരം കൈപ്പള്ളി പറഞ്ഞത് പോലെ വിദ്യാഭ്യാസം കൊണ്ട് വലിയൊരു മാറ്റം ഉണ്ടാവുമെന്നുള്ള പ്രതീക്ഷ ഒട്ടും എനിക്കില്ല.
സെകുലര്‍ വ്യവസ്ഥിതി ഇന്ത്യന്‍ സംസ്ക്കാരത്തിലധിഷ്ടിതമായ ഭരണ വ്യവസ്ഥിതിയില്‍ ഒട്ടും അനുയോജ്യമല്ലാ എന്നാണെന്റെ അഭിപ്രായം, അങ്ങനെ ആവണമെങ്കില്‍ ലേഖനത്തില്‍ പരാമര്‍ശിച്ചത് പോലെ മത കാര്യങ്ങളില്‍ സര്‍ക്കാറും, സര്‍ക്കാര്‍ കാര്യങ്ങളില്‍ മതങ്ങളും ഇടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനം ഉണ്ടായിരിക്കണം, ഇന്നത്തെ പ്രീണന രാഷ്ട്രീയ കുതന്ത്രത്തില്‍ അത് തികച്ചും അസാദ്ധ്യമാണ്, ഇത് സാദ്ധ്യമാക്കുക എന്നത് ഭൂരിപക്ഷ മനുഷ്യസ്നേഹികളുടെ ആവശ്യമാണ് എങ്കിലേ ഭാരതീയ ജനാതിപത്യ വ്യവസ്ഥിതി വിജയം വരിക്കൂ.
-------------
ഓഫ് ടോപ്പിക്ക്
ചിത്രക്കാരാ.. ക്രിസ്തുവിനെ കൊന്നത് അദ്ദേഹം ജന്മം കൊണ്ട മതമായ ജൂതരാണന്നാ എന്റെ അറിവ്, എന്നെയൊന്ന് വിളിക്കുമോ .. 0091 960 555 9745

ബയാന്‍ said...

ഇന്ത്യൊരു സെക്യുലര് രാഷ്ട്രമാണോ എന്ന ചര്ച്ച എവിടെയോ physiological block ഉണ്ടാക്കിയിരിക്കുകയാണ്, ഒരു ഒരു ചോദ്യം ഒരുത്തരം എന്ന ലാഘവത്തോടെ ഈ വിഷയത്തെ സമീപിക്കാന് സാധിക്കില്ല, കുറെ വിഷയങ്ങളും അനുബന്ധ ചര്ച്ചയും ഉപചര്ച്ചകളും എല്ലാം കുറേനേരം വേവിച്ചു കുറുക്കിയെടുക്കേണ്ടി വരും.

ദൈവവിശ്വാസവും , രാഷ്ട്രമിര്മ്മാണവും - ദൈവവിശ്വാസികളും, രാഷ്ട്രവും, തമ്മില് കൂട്ടിമുട്ടുമ്പോള്‍ പൊട്ടിത്തെറിയുണ്ടാക്കാതെ രാജ്യത്തിന്റെ അഖണ്ഠതയും പുരോഗതിയും കാക്കുന്ന ഒരാശയത്തിന്റെ പ്രായോഗിക കടമ്പയിലെ ആദ്യത്തെ ചോദ്യം.

ചോ.(ഒന്നു): മതവും രാജ്യവും എവിടെയാ വേര്തിരിയുന്നത് ? രാഷ്ട്രനിര്മ്മാണത്തില് മതവിശ്വാസികളുടെ മുന്ഗണന ഒന്നാമത്തേതോ ? രണ്ടാമത്തേതോ ? അതായത്, മതവിശ്വാസിയുടെ ആത്യന്തിക ലക്ഷ്യം മതൃരാജ്യമോ ? ദൈവ രാജ്യമോ ? ഒരുദാഹരണം പറഞ്ഞാല് പാലം പണിയുന്നതിലാണോ പള്ളിപണിയുന്നതിലാണോ മതക്കാരുടെ താല്പര്യം ?

എന്റ്റെ ഉത്തരം ഇതാണ്.

ഉ: പാലം വലിക്കുന്നതില്‍. :)

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

വിചാരം : സ്വാഗതം.

“സെകുലര് വ്യവസ്ഥിതി ഇന്ത്യന് സംസ്ക്കാരത്തിലധിഷ്ടിതമായ ഭരണ വ്യവസ്ഥിതിയില് ഒട്ടും അനുയോജ്യമല്ലാ എന്നാണെന്റെ അഭിപ്രായം," -
വിചാരം, ഇത്രവേഗം തോറ്റുകൊടുക്കണോ ? തിങ്ക് പോസിറ്റീവ്, പുതിയ തലമുറക്ക് വേണ്ടിയെങ്കിലും, പത്തുനൂറ് വര്ഷത്തെ പ്രോസസ്സ് കൊണ്ടെങ്കിലും ഒരു മാറ്റം വന്നുകൂടായ്കയില്ല.

“മത കാര്യങ്ങളില് സര്ക്കാറും, സര്ക്കാര് കാര്യങ്ങളില് മതങ്ങളും ഇടപ്പെടാതിരിക്കാനുള്ള ഒരു സംവിധാനം ഉണ്ടായിരിക്കണം,“ ഇതെങ്ങിനെ നടപ്പിലാവും..!!! വിചാരത്തിന് നമ്മുടെ നാട്ടിലെ മതങ്ങളുടെ ആശയങ്ങള് നന്നായി അറിയുന്നതല്ലെ, പ്രത്യേകിച്ച്, സെമിറ്റിക് മതങ്ങളുടെ.
vichaaram: രാഷ്ട്രം വേറെ, മതം വേറേ, എന്നു ചിലര്
ഭൌതീകം , ആത്മീയം എന്നു ചിലര്,
ദൈവത്തിനുള്ളത് ദൈവത്തിനു സീസര്ക്കുള്ളത് സീസര്ക്കു എന്നു വേറെ ചിലര്
എല്ലാറ്റിനേയും സഹിക്കുക എല്ലാറ്റിനേയും പുണരുക എന്നും ഒരു കൂട്ടര്
- മതേതരത്വ ചിന്തയ്ക്കു ആശയമാനം നലകൂന്നവര് പറയുന്ന ഒരു ‘നടക്കാത്ത സ്വപ്നമാണിത്’ . മതവിശ്വാസങ്ങള് തമ്മിലെ ആശയപരമായ ഏറ്റുമുട്ടല് തന്നെയാണ്, രാജ്യത്തിന്റെ ഓരോ ഭാഗത്തും കലാപങ്ങളുണ്ടാക്കിയത്, ഇതിനൊരു പ്രായോഗിക പരിഹാരം കണ്ടുപിടിക്കുക എന്നതാണ് ഇന്ത്യന് മതേതരത്വത്തിനു ഊന്നുവടി നല്കുക.
മതവിശ്വാസികളുടെ ആചാരം, പ്രചാരം, പ്രയോഗം, എല്ലാറ്റിലും രാഷ്റ്റ്രം ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്യാതെ രാജ്യത്തിന്റെ മുഴുവന് ശ്രദ്ധയും വിഭവങ്ങളും രാജ്യപുരോഗതിക്കായി ഉപയോഗിക്കാന് പറ്റും എന്നു തോന്നുന്നില്ല.
മതക്കരുടെ അടിപിടി പിടിച്ചുമാറ്റുക എന്നത് തെന്നെയാണ് ഇപ്പോള് ഭാഗികമായെങ്കിലും സര്ക്കാര് ചെയ്യുന്നതും , അല്ലെങ്കില് മതം രാഷ്ടത്തെ വിഴുങ്ങും. ഏതെങ്കിലും ഒരു മതം മാത്രമായ ഏതെന്കിലും രാഷ്ടം മതത്തിന്റെ നന്മകൊണ്ടു ലോകത്തിന് മാതൃകയായിട്ടില്ല, ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കേണ്ട വകുപ്പൊന്നും ഒരു മതത്തിന്റെ പക്കലുമില്ല, മതത്തെ വിശ്വാസത്തിലെടുത്തു ഒരു രാഷ്ടവും കെട്ടിപ്പടുക്കാനുമാവില്ല, അതിനാല് മതേതരത്വം തന്നെ ശരണം. അതിനാല്
മത കാര്യങ്ങളില് സര്ക്കാറിന് ,ഇടപെടാനും, സര്ക്കാര് കാര്യങ്ങളില് മതങ്ങള് ഇടപെടാതിരിക്കാനുമുള്ള ഒരു സംവിധാനം പ്രായോഗികവല്കരിക്കാന് എങ്ങിനെ പറ്റും എന്നു ചിന്തിച്ചുതുടങ്ങുക :) ശേഷം ഇന്ത്യന്‍ ഭരണഘടനാ പുനപ്പരിശോധനാ കമ്മിറ്റിക്കു അയച്ചുകൊടുക്കുക)


(മാവേലി കേരളം :എന്റെ കമെന്റുകള് കല്ലുകടിയാവുന്നെങ്കില് ഒന്നു സൂചിപ്പിച്ചേക്കണേ. പറഞ്ഞതിന്റെ പാതി ഇനിയും പറയാനുണ്ട്, ഇന്നലെ മുതല്‍ ഇവിടെ ആരെയും കാണുന്നില്ല, എല്ലാരും വല്ല നൊസ്റ്റല്‍ജിക്ക് കവിതേന്റെ പിന്നാലെയെങ്ങാനും പോയോ)

മാവേലി കേരളം said...

മാന്യവായനക്കാരെ, കമന്റെഴുതിയവരേ

ഒരു ക്ഷമാപണം.

രണ്ടു ദിവസമായി, കമന്റുകള്‍ക്കു മറുപടി എഴുതുവാന്‍ സാധിച്ചില്ല. കാരണം ഞാന്‍ യാത്രയിലായിരുന്നു.

ഞങ്ങള്‍ (ഞാനും ആവനാഴിയും)മക്കളുടെ വീട്ടിലേക്കു അവധിക്കു പോകുകയായിരുന്നു. ഇപ്പോള്‍ Capetown ലാണ്. നേരത്തെ ഈ ബ്രേക്കിനേക്കുറിച്ചു പറയാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു.

യാരലവ താങ്കളുടെ കമന്റുകള്‍ ഈ പോസ്റ്റിന്റെ എല്ലാ അര്‍ത്ഥത്തേയും ഉള്‍ക്കൊള്ളുന്നതാണ്‍്. അതിലും പ്രധാനമാണ്‍് താങ്കളുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍. എഴുതാനുള്ളതെല്ലാം എഴുതുക.

ഒരു മാസത്തേക്ക് ഞങ്ങള്‍ ഇവിടെയായിരിക്കും. ചിലപ്പോഴൊക്കെ ഇവിടെ യാത്രയുണ്ടാകും.ക്ഷമിക്കുക. ഈ പോസ്റ്റ് വെറുമൊരു ജോക്കല്ല എനിക്ക്.

ഈ പ്രശ്നപരിഹാരത്തിനു വേണ്ടി പ്രായോഗികമായി ചെയ്യാവുന്നതെല്ലാം ചെയ്യുന്നതിനു എന്നാലാവും വിധം ശ്രമിക്കും എന്നുള്ള തീരുമാനത്തോടു തന്നെയാണ്‍് ഈ പോസ്റ്റ് ഞാന്‍ ഇട്ടത്.

എല്ലാരുടെയും കമന്റുകള്‍ക്ക് വായിച്ചിട്ട് മറുപടി എഴുതുന്നതായിരിക്കും.

സസ്നേഹം മാവേലി

മാവേലി കേരളം said...

മാഷേ പൊസ്റ്റിന്റെ എസ്സെന്‍സ് പിടികിട്ടിയല്ലോ

'ഭരണഘടനയില്‍ 1976ല്‍ നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ എഴുതിച്ചേര്‍ത്ത പ്രകാരം സെക്കുലറിസം ഇവിടെ പ്രയോഗത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ? അതിനുള്ള ശ്രമങ്ങള്‍ എങ്കിലും അതിന് ശേഷം ആരുടെയെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളാണ് മാവേലി കേരളം ഉന്നയിക്കുന്നത്. അമേരിക്ക,ഫ്രാന്‍സ്,ടര്‍ക്കി എന്നീ രാജ്യങ്ങളിലെ ഉദഹരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചര്‍ച്ച ആ വഴിക്കാണ് നീങ്ങേണ്ടത്'

താഴെപ്പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

'അപ്പോള്‍ സെക്കുലറിസം എന്ന വിഷയം നമ്മുടെ രാജ്യം അതിന്റെ ഗൌരവത്തില്‍ ഇനിയും ചര്‍ച്ചയ്ക്ക് വിധേയമാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഒരു നിലപാട് തറയില്‍ നിന്ന് വേണം മവേലികേരളത്തിന്റെ പോസ്റ്റിനെ സമീപിക്കാന്‍ എന്ന് തോന്നുന്നു. ഈ ഒരു തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ അങ്കിള്‍,കൈപ്പള്ളി, ചിത്രകാരന്‍,യരലവ തുടങ്ങി എല്ലാ ബ്ലോഗ്ഗര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു'

മാവേലി കേരളം said...

വിചാരം

ഗംഭീരമായ ആ വിചാരധാരയില്‍ വളരെ സന്തോഷം

വിചാരത്തിന്റെയും എന്റെയും ചിന്തകള്‍ തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ട്. ചില അസമാന്യതകളും

പക്ഷെ വിചാരം ചില കാര്യങ്ങളേക്കുറിച്ചു വളരെ നിരാശനാകുന്നു.

‘ഭാരതം സ്വതന്ത്രമായിട്ട് 61 വര്‍ഷമല്ലേ ആയിട്ടൊള്ളൂ , ഇതിന് മുന്‍പുള്ള പതിനായിരത്തോളം വര്‍ഷം നമ്മുടെ വ്യവസ്ഥിതികള്‍ എന്തല്ലാമായിരിന്നു, എന്നല്ലാം വിലയിരിത്തിയാല്‍ മതം എന്ന വ്യവസ്ഥാപിത താല്പര്യങ്ങളെ ഭാരതത്തിലെ നിന്ന് ഒരു വിദ്യാഭ്യാസത്തിനും ഉള്‍മൂലനം ചെയ്യാനാവില്ല, കാലേന്തരെ അതിശക്തമായ ഒരു ഭൂതത്തെ പോല്ലെ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ പോലും വിഴുങ്ങിയേക്കാം.‘

ആ ഭൂതം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതു തന്നെയാണ്‍് വിചാരം പറയുന്നത്. ചരിത്രത്തിലെ കാപാലികമായ ഏതൊരു വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കും എതിരു നില്‍ക്കാന്‍ നിരാശ മാത്രം ഒരിക്കലും സഹായിച്ചിട്ടില്ല. നിരാശയുടെ വക്കില്‍ നിന്നു കൊണ്ട് ഇനിയെന്ത് എന്നു ചോദിച്ചവരും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരും മാത്രമേ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളു.

‘ഭാരതം ഒരു സംസ്ക്കാരമായിരിന്നു വൈവിധ്യമാര്‍ന്ന സംസ്ക്കാരം ,ആ സംസ്ക്കാരത്തില്‍ രാജ്യം ഭരിച്ചിരിന്ന രാജാവിന് ദൈവസ്ഥാനമായിരിന്നു ,നമ്മുടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം ഇന്നത്തെ ദൈവങ്ങള്‍ രാജാവും രാഞ്ജിയുമെല്ലാം ആയിരുന്നു എന്നത് നമ്മുക്കേവര്‍ക്കുമറിയാലോ. ആ സംസ്കാരം ഇന്ന് സംഘടിതമായൊരു മതമായി തീര്‍ന്നപ്പോഴും, രാജ്യ ഭരണം ജനാതിപത്യത്തിലധിഷ്ടിതമായ വ്യവസ്ഥിതി ആയി തീര്‍ന്നപ്പോഴും തിര്‍ത്തും ഇവ രണ്ടും സങ്കലിതമായൊരു നേര്‍രേഖ ഉണ്ടായിട്ടുണ്ട്, ഈ നേര്‍രേഖയെ പിരിച്ചെഴുതാന്‍ ആവാത്ത വിധം ഭരണ വ്യവസ്ഥിതിയും അതിനോട് സമരപ്പെട്ടു കഴിഞ്ഞു,

ഇന്ത്യ്യയുടെ പുരാതന സംസ്കാരം സംഘടിതമയ ഒരു മതമായിത്തീര്‍ന്നിരിക്കുന്നു,ഇതിനോടു വിയോജിക്കുന്നു വിചാരമേ.

ഇന്ത്യയുടെ സംസ്കാരമല്ല വ്യവസ്ഥാപിത മതങ്ങളായിത്തീര്‍ന്നത്. മറിച്ച് അതില്‍ വ്യവസ്ഥാപിത മതങ്ങള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിന്റെ സത്വം മറഞ്ഞു എന്നുള്ളതാണ്‍് സത്യം. ഈ അടിച്ചേല്‍പ്പിക്കലില്‍ നിന്ന് മോചിതമാവാന്‍ ഇന്ത്യയുടെ സംസ്കാരം എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്റയും നിങ്ങടയും ശബ്ദം ആ ആഗ്രഹമാണ്‍് വെളിപ്പെടുത്തുന്നത് എന്നു വേണം മനസിലാക്കാന്‍.

‘ഇന്നത്തെ പ്രീണന രാഷ്ട്രീയ കുതന്ത്രത്തില്‍ അത് തികച്ചും അസാദ്ധ്യമാണ്, ഇത് സാദ്ധ്യമാക്കുക എന്നത് ഭൂരിപക്ഷ മനുഷ്യസ്നേഹികളുടെ ആവശ്യമാണ് എങ്കിലേ ഭാരതീയ ജനാതിപത്യ വ്യവസ്ഥിതി വിജയം വരിക്കൂ.‘

ഇതിനാഗ്രഹിക്കുന്ന മനുഷ്യസ്നേഹികള്‍ ബ്ലോഗേഴ്സിന്റെ ഇടയില്‍ ധാരാളമുണ്ട് എന്നു വിശസിക്കുന്നു.

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

മതങ്ങള്‍ രാഷ്ടത്തെ എങ്ങിനെ സഹായിക്കുന്നു, രാഷ്ട്രം മതങ്ങളെ എങ്ങിനെ സഹായിക്കുന്നു - ഇവ പരസ്പരം എങ്ങിനെ പൂരകമാവും, എങ്ങിനെ പൂരകമാക്കാന്‍ പറ്റും എന്നതില്‍ ഒരു ധാരണയുണ്ടായാല്‍ മതേതരത്വത്തിന്റെ പ്രായോഗികമാനം അളന്നു തുടങ്ങാനെങ്കിലും സാധിച്ചെന്നിരിക്കും.

ഈ ചിന്തയിലേക്കുള്ള ചൂണ്ടുപലകയിതാണ്:

ഒരു മതത്തിലും വിശ്വാസമില്ലാതെ മാനവീകതയില്‍ വിശ്വസിച്ചു രാഷ്ട്രനന്മക്കായ് മുഴുജീവിതം പ്രയത്നിക്കുന്ന ഒരു മതമില്ലാത്തവനെ ഇന്‍ഡ്യ എങ്ങിനെ നോക്കിക്കാണുന്നു. അവനു എന്തു സംരക്ഷണം നല്‍കുന്നു എന്ന ചിന്തയാണ്.കാരണം ദൈവ നിരാസവും മതനിരാസവുമാണ് മതേതരത്വവുമായി മതത്തേക്കാള്‍ അടുത്തുനില്‍ക്കുന്നത്.

"Atheism is not an option in India"എന്ന് ഈയിടെ ഒരു സുഹൃത്ത് പറഞ്ഞപ്പോല്‍ ഞാന്‍ ഇതികര്‍ത്തവ്യാമൂഡനായി.(കട: )വി.ടി.ഭട്ടതിരിപ്പാട് (സഞ്ജയന്‍)
)
ഇങ്ങിനെയൊരു ചിന്തയിവിടെ കാണാം.

മാവേലികേരളം ലിങ്ക് കൊടുത്തതിന് എന്നെ തല്ലുക.വിഷയവുമായി ബന്ധമുള്ളതായതുകൊണ്ടാ.

ea jabbar said...

പ്രസക്തമായ ഒരു ലേഖനവും ചര്‍ച്ചയും!

Unknown said...

Merkur Gold Strike Safety Razor - FEBCASINO
Merkur's Gold Strike Safety Razor, Merkur Platinum Edge Plated ventureberg.com/ Finish, poormansguidetocasinogambling.com German, Gold-Plated, Satin Chrome Finish. Merkur has a casinosites.one more https://febcasino.com/review/merit-casino/ aggressive looking,

Followers